ന്യൂഡൽഹി : പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ഇന്ധന വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കുന്നു. ജൂലൈ ഒന്ന് മുതൽ ഈ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരും. രാജ്യത്തെ ഇന്ധനവിതരണ സാഹചര്യം പൂർണ്ണമായും സാധാരണ നിലയിലായതിനാലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം ജൂൺ 12-ന് പുറത്തിറക്കിയ നിയന്ത്രണ ഉത്തരവ് റദ്ദാക്കിയത്.(Central Government Lifts Fuel Distribution Restrictions From July 1)
വാഹനങ്ങൾക്കോ ഉപഭോക്താക്കൾക്കോ പ്രതിദിനം 200 ലിറ്റർ ഡീസൽ മാത്രം നൽകാമെന്ന നിബന്ധന ഇനി ബാധകമല്ല. വ്യവസായ, വാണിജ്യ, സ്ഥാപന ഉപഭോക്താക്കൾ റീട്ടെയിൽ പമ്പുകൾക്ക് പകരം കൺസ്യൂമർ പമ്പുകളിൽ നിന്ന് മാത്രം ഇന്ധനം വാങ്ങണമെന്ന കർശന നിർദേശം ഒഴിവാക്കി.
കരിഞ്ചന്ത, ഇന്ധനം പൂഴ്ത്തിവെക്കൽ, വഴിതിരിച്ചുവിടൽ എന്നിവ തടയാൻ നേരത്തെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. ഇതോടെ സാധാരണ ഉപഭോക്താക്കൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും ഇന്ധനം ലഭ്യമാകുന്നതിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങും.
Story Summary
The central government has decided to lift temporary restrictions on the distribution of petrol and diesel starting July 1, as the fuel supply situation in the country has normalized. With this decision, daily purchase caps and requirements for industrial consumers to use specific pumps have been revoked, easing supply chain operations across the nation.

