ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ സിന്ധു നദീജല കരാർ താത്കാലിക സസ്പെൻഷനിലേക്ക് മാറ്റിയതിന് ശേഷം പാകിസ്താനുമായുള്ള നയതന്ത്ര പോര് രൂക്ഷമായിരിക്കുകയാണ്. കരാർ ലംഘിക്കാനോ പാകിസ്ഥാന്റെ വിഹിതം തടയാനോ ശ്രമിക്കുന്നവരുടെ ‘കൈകൾ വെട്ടും’ എന്ന മന്ത്രി മുസാദിഖ് മാലിക്കിന്റെ പ്രസ്താവന അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര തലത്തിൽ നോക്കിക്കാണുന്നത്.(Indus Waters Treaty, India Continues Indus Waters Treaty Abeyance Amid Pakistan Protests)
പാകിസ്ഥാന്റെ ജലവിഹിതം തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും, അത്തരക്കാരുടെ കൈകൾ വെട്ടും എന്നുമാണ് പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിഖ് മാലിക് പറഞ്ഞത്. ഇന്ത്യ കരാർ ഏകപക്ഷീയമായി സസ്പെൻഡ് ചെയ്തതിനെതിരെയും അദ്ദേഹം രംഗത്തെത്തി.
ഭീകരവാദവും ചർച്ചകളും ഒരേസമയം നടക്കില്ലെന്നും, പഹൽഗാം ആക്രമണത്തിന് ശേഷം കരാർ അതേപടി തുടരാൻ ഇന്ത്യക്ക് ബാധ്യതയില്ലെന്നുമാണ് ന്യൂഡൽഹിയുടെ നിലപാട്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യത്തിന് കരാർ പ്രകാരമുള്ള ആനുകൂല്യങ്ങൾ തുടരണമെന്ന് ആവശ്യപ്പെടാൻ അർഹതയില്ലെന്ന് യുഎന്നിലെ ഇന്ത്യൻ പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്.
Story Summary
The Indus Waters Treaty remains in a state of ‘abeyance’ following India’s decision to suspend it after the April 2025 Pahalgam terror attack, citing the incompatibility of terrorism with diplomatic cooperation. Pakistan has strongly protested this move, with ministers issuing aggressive warnings and seeking international intervention, while India maintains that the 1960 agreement requires revision to reflect current realities and accountability.

