മുംബൈ: വിവാഹം കഴിഞ്ഞ് രണ്ട് മാസം പോലും തികയുന്നതിന് മുൻപ് 26-കാരിയായ യുവതി ജീവനൊടുക്കി. താനെയിലെ അംബർനാഥിൽ താമസിച്ചിരുന്ന വിശാഖ തിൽക്കർ എന്ന യുവതിയാണ് ഭർതൃവീട്ടിലെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഭർത്താവ് നിതിൻ തിൽക്കറിനെ പോലീസ് അറസ്റ്റ് ചെയ്തു.(Woman Dies By Suicide 48 Days After Marriage In Thane Amidst Harassment Allegations)
ഏപ്രിൽ 30-നായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിലും മതിയായ ‘ബഹുമാനം’ ലഭിച്ചില്ലെന്നാരോപിച്ചും ഭർതൃവീട്ടുകാർ വിശാഖയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഭർത്താവ് നിതിൻ വീടിനുള്ളിലും പുറത്തുമായി സിസിടിവി ക്യാമറകൾ സ്ഥാപിച്ച് വിശാഖയുടെ ഓരോ നീക്കവും നിരീക്ഷിച്ചിരുന്നു. സ്വകാര്യത പൂർണ്ണമായും ഹനിക്കപ്പെടുന്ന സാഹചര്യമായിരുന്നു അവിടെയുണ്ടായിരുന്നത്.
അയൽവാസികളോട് സംസാരിച്ചാൽ പോലും തിരിച്ചെത്തുമ്പോൾ ക്രൂരമായ മർദ്ദനമാണ് വിശാഖ നേരിടേണ്ടി വന്നിരുന്നത്. മരണപ്പെടുന്നതിന് രണ്ട് ദിവസം മുൻപ് ഒരു സ്ത്രീ അയൽവാസിയോട് സംസാരിച്ചതിന്റെ പേരിൽ വിശാഖയെ ഭർത്താവും വീട്ടുകാരും ചേർന്ന് മർദ്ദിച്ചതായി ബന്ധുക്കൾ പറയുന്നു. ആഭരണങ്ങളും പണവും വീട്ടിൽ നിന്ന് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു.
മരണത്തിന് തൊട്ടുമുൻപ് വിശാഖ തന്റെ അമ്മയോട് അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഷിവാജിനഗർ പോലീസ് സ്റ്റേഷനിൽ നിതിൻ തിൽക്കർ, മാതാവ് ഛായ, സഹോദരൻ നിനാദ് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കും ഗാർഹിക പീഡനത്തിനും കേസെടുത്തു. ഭർത്താവ് നിതിൻ പോലീസ് കസ്റ്റഡിയിലാണെന്നും, ഒളിവിൽ പോയ മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് അറിയിച്ചു.
Story Summary
A 26-year-old woman, Vishakha Tilkar, died by suicide just 48 days after her marriage in Thane, Maharashtra, allegedly due to severe mental and physical harassment by her husband and in-laws. Her family claims that her husband kept her under constant surveillance using CCTV cameras and subjected her to brutal beatings, leading to her tragic decision.

