ദക്ഷിണ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. യുഎസ് മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മേഖലയിൽ ആക്രമണം തുടരുകയാണ് (5 Killed in Israel’s South Lebanon Strike). ടയർ ജില്ലയിലെ മാരാകെയിൽ ഒരാളും, ജെസിൻ ജില്ലയിലെ അർ-റൈഹാൻ മുനിസിപ്പാലിറ്റി മേയർ അലി ബദിയും, നബാതിയ ജില്ലയിലെ ഡീർ അൽ-സഹ്‌റാനി, കഫർ റെമൻ എന്നിവിടങ്ങളിലായി മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. ബിന്റ് ജബീലിൽ വീടുകളും സർക്കാർ കെട്ടിടങ്ങളും ഇസ്രായേൽ തകർത്തു.
ഇതിന് പുറമെ 20 ഗ്രാമങ്ങളിലെ താമസക്കാരോട് ഉടൻ വീടുകൾ ഒഴിഞ്ഞുപോകാനും സാഹ്റാനി നദിക്ക് വടക്കോട്ട് മാറിത്താമസിക്കാനും ഇസ്രായേൽ സൈന്യം ഉത്തരവിട്ടു. അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലേക്ക് അടുക്കുന്നതിനിടെയാണ് ആക്രമണം തുടരുന്നത്. ഇസ്രായേൽ ഈ ചർച്ചകളുടെ ഭാഗമല്ല എന്നതും ലെബനനിൽ നിന്ന് പിന്മാറാൻ തയ്യാറല്ലെന്ന നിലപാടുമാണ് ആശങ്ക ഉയർത്തുന്നത്. ലെബനൻ പ്രസിഡന്റ് ജോസഫ് ഓൻ ദേശീയ ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും രാജ്യം നിർണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
Summary: At least five people have been killed in southern Lebanon following renewed Israeli air raids, despite a U.S.-brokered ceasefire agreement. The Israeli military has issued forced displacement orders for residents of 20 towns and villages, instructing them to relocate north of the Zahrani River.

