കൊച്ചി: മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പുതിയ അതിവേഗ റെയിൽപാത കേരളത്തിന്റെ യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതും യുക്തിരഹിതവുമായ പദ്ധതിയാണെന്ന് കെ-റെയിൽ വിരുദ്ധ ജനകീയ സമിതി (E. Sreedharan’s High-Speed Rail Plan). നിലവിൽ സിൽവർ ലൈൻ പദ്ധതിക്ക് സമാനമായ സ്വഭാവമുള്ള ഏത് പദ്ധതിയേയും ശക്തമായി എതിർക്കുമെന്ന് സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ വ്യക്തമാക്കി. ആഡംബര അതിവേഗ റെയിലുകളല്ല, മറിച്ച് സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ കഴിയുന്ന പൊതു റെയിൽ ഗതാഗത സംവിധാനമാണ് കേരളത്തിന് ആവശ്യമെന്നും സമിതി ചൂണ്ടിക്കാട്ടി.
നിലവിലുള്ള റെയിൽവേ പാതകൾ ഇരട്ടിപ്പിച്ച് സിഗ്നലിങ് സംവിധാനം ആധുനികവൽക്കരിക്കുന്നതാണ് കേരളത്തിന് കൂടുതൽ പ്രായോഗികമായ കാര്യം. ഇതിനായി നിലവിലുള്ള റെയിൽവേയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണം. പാരിസ്ഥിതിക ആഘാത പഠനം നടത്താതെയും ജനങ്ങളെ കുടിയൊഴിപ്പിച്ചും നടപ്പിലാക്കുന്ന ഒരു വികസന പദ്ധതിയും അനുവദിക്കില്ല. പദ്ധതിയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും, വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കുമെന്നും സമിതി വ്യക്തമാക്കി. വരുംദിവസങ്ങളിൽ ഈ പദ്ധതിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി.
Summary: The K-Rail Virodha Janakeeya Samithi has strongly opposed the new high-speed rail project proposed by E. Sreedharan, labeling it an impractical and “irrational” initiative for Kerala. The committee argues that instead of expensive high-speed corridors, the government should prioritize upgrading existing railway infrastructure, specifically doubling tracks and modernizing signaling systems to improve capacity and efficiency for ordinary commuters.

