തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കും. കേസിൽ കൂടുതൽ വശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും അതിനായി തുടരന്വേഷണം അനിവാര്യമാണെന്നും ആണെന്നുമാണ് സൂചന.(Sabarimala gold theft case, SIT Continues Investigation)
പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് എസ്ഐടി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദ്വാരപാലകശിൽപ്പ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി തുടരന്വേഷണം നടക്കുന്നു. 2025-ൽ സ്വർണപ്പാളികൾ കടത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തും. 2019-ൽ നടന്ന സംഭവങ്ങളുടെ തുടർച്ചയാണിതെന്ന് എസ് ഐ ടി പറയുന്നു.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ അജികുമാർ, സന്തോഷ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് ശബരിമലയിൽ നിന്ന് വീണ്ടും ശാസ്ത്രീയമായ രീതിയിൽ സാമ്പിളുകൾ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ മാസത്തെ പൂജയ്ക്കായി നട തുറക്കുമ്പോൾ ഇതിനുള്ള നടപടികൾ ആരംഭിക്കും.
Story Summary
The SIT has delayed filing the charge sheet in the Sabarimala gold theft case to conduct further investigations into the idol theft and the 2025 gold leaf smuggling incident. Officials will soon question former board president P.S. Prashanth and other members, while new scientific samples will be collected from Sabarimala when the temple opens this month.

