കൊൽക്കത്ത: മുൻ തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് പക്ഷപാതപരമായി പ്രവർത്തിച്ചുവെന്ന ആരോപണത്തെ തുടർന്ന് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ പശ്ചിമ ബംഗാൾ സർക്കാർ സസ്‌പെൻഡ് ചെയ്തു. മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് അച്ചടക്ക നടപടി പ്രഖ്യാപിച്ചത്.(West Bengal CM Suvendu Adhikari Suspends Five Police Officers Including IPS Officer)
മുൻ ഡയമണ്ട് ഹാർബർ പോലീസ് ഡെപ്യൂട്ടി കമ്മീഷണറും ഐ.പി.എസ് ഉദ്യോഗസ്ഥനുമായ കൊട്ടേശ്വർ റാവു, കലിയാഗഞ്ച് മുൻ ഐ.സി മൊആസം ഹുസൈൻ, ബർത്തല മുൻ ഓ.സി സുബർണ്ണ ദത്ത ചൗധരി, മുൻ എസ്.ഐ സാധൻ പാണ്ഡെ, കൃഷ്ണനഗർ മുൻ ഐ.സി അമലേന്ദു ബിശ്വാസ് എന്നിവരാണ് സസ്‌പെൻഷനിലായ ഉദ്യോഗസ്ഥർ.
2021 മുതൽ 2026 വരെയുള്ള മമത ബാനർജി സർക്കാരിന്റെ ഭരണകാലത്ത് പോലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സനാതന ധർമ്മ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും സുവേന്ദു അധികാരി ആരോപിച്ചു. തങ്ങളുടെ ഭരണത്തിന് കീഴിൽ ഇത്തരം നടപടികളും അഴിമതിയും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary
West Bengal Chief Minister Suvendu Adhikari announced the suspension of five police officers, including an IPS officer, accusing them of partisan conduct during the previous Trinamool Congress administration. Adhikari emphasized that his government would maintain zero tolerance towards corruption and the misuse of police machinery.


