പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സന്റെ കൗൺസിലർ സ്ഥാനം നഷ്ടമാകുന്നു. കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് അവധി ആവശ്യപ്പെട്ട് പ്രശോഭ് നൽകിയ അപേക്ഷ നഗരസഭ കൗൺസിൽ തള്ളി.(Palakkad municipal councillor Prashob C Valsan faces disqualification over sexual assault case)
തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അംഗത്തിന് അയോഗ്യത സംഭവിക്കുമെന്നിരിക്കെയാണ് നഗരസഭയുടെ ഈ നടപടി. നിയമപരമായ തുടർനടപടികൾക്കായി നഗരസഭ സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ വിവരം അറിയിക്കും. അയോഗ്യത സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റേതായിരിക്കും.
കൗൺസിലർ അയോഗ്യനാക്കപ്പെട്ടാൽ പാലക്കാട് നഗരസഭയിലെ യുഡിഎഫിന്റെ അംഗബലം 17 ആയി കുറയും. ലൈംഗിക പീഡന പരാതി ഉയർന്നതിന് പിന്നാലെ കോൺഗ്രസ് നേതൃത്വം പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
Story Summary
Palakkad municipal councillor Prashob C Valsan faces disqualification as the municipal council rejected his leave request for missing meetings while in custody for a rape case. The council has decided to inform the State Election Commission, which holds the authority to disqualify him. Prashob, who was expelled by the Congress party following the sexual assault allegations, is currently jailed after surrendering to the police in May.

