Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala
HomeKeralaKSRTCയിലെ സൗജന്യ സ്ത്രീയാത്ര: 'ഡമ്മി ടിക്കറ്റ്' സംവിധാനവുമായി പുതിയ നീക്കം, 500...

KSRTCയിലെ സൗജന്യ സ്ത്രീയാത്ര: ‘ഡമ്മി ടിക്കറ്റ്’ സംവിധാനവുമായി പുതിയ നീക്കം, 500 ബസുകൾ അധികമായി വേണ്ടിവന്നേക്കും | KSRTC Free Travel for Women

🎙️ Latest Podcast

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയുമായി ബന്ധപ്പെട്ട് നിർണായക തീരുമാനങ്ങളുമായി ഗതാഗത വകുപ്പ്. ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുമ്പോൾ യാത്രാ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി ‘ഡമ്മി ടിക്കറ്റ്’ സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം. യാത്ര ചെയ്യുന്ന സ്റ്റാർട്ടിങ് പോയിന്റും എൻഡിങ് പോയിന്റും രേഖപ്പെടുത്തിയ ടിക്കറ്റുകളായിരിക്കും ഇവർക്ക് ലഭിക്കുക. കൂടാതെ ടിക്കറ്റിംഗ് മെഷീനിൽ ‘FEMALE/TRANSGENDER’ എന്ന് പ്രത്യേകം രേഖപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും നടപ്പിലാക്കും.(KSRTC Free Travel for Women and Transgender People)

സംസ്ഥാനത്തെ 3200 ഓർഡിനറി ബസുകളിലാകും ഈ മാസം 15 മുതൽ സൗജന്യ യാത്ര നടപ്പിലാക്കുക. സാമ്പത്തിക ഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഈ ആനുകൂല്യം ലഭിക്കും. സൗജന്യ യാത്ര വഴി ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കിയിട്ടുണ്ട്.

സൗജന്യ യാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച പഠനം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പദ്ധതി സുഗമമാക്കുന്നതിനായി 500 ബസുകൾ അധികമായി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. പദ്ധതിയുടെ അന്തിമ തീരുമാനം ഈ മാസം 10-ന് ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ കൈക്കൊള്ളും. വകുപ്പുതലത്തിൽ നടത്തുന്ന രണ്ട് സർവേകൾക്ക് ശേഷമായിരിക്കും പദ്ധതി പൂർണ്ണതോതിൽ നടപ്പിലാക്കുക.

Story Summary

KSRTC is set to introduce a ‘dummy ticket’ system for women and transgender passengers as part of the upcoming free travel scheme on 3,200 ordinary buses. The government will cover the revenue loss, and a final decision regarding the official launch on the 15th will be made at the cabinet meeting on the 10th.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.