തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കൂടി പോലീസ് പിടികൂടി. ആറ്റുകാൽ ഉണ്ണി, വിജയ്, സിദ്ധാർഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി കിഴക്കേകോട്ട-തകരപ്പറമ്പ് ഭാഗത്തുനിന്നായി പിടിയിലായത്.(ED officials attack case updates Thiruvananthapuram)
ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന പൂർത്തിയാക്കി ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി ഉയർന്നു. അതേസമയം, കേസിൽ പ്രതികളായ നിതിൻരാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷഹീൻ എന്നിവരുടെ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.
വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികൾക്ക് ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം. എന്നാൽ, തങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്ന വധശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
Story Summary
Six more individuals were arrested in connection with the attack on ED officials in Thiruvananthapuram, bringing the total number of arrests to 25. Meanwhile, a local court is set to deliver its verdict today on the bail applications of the first five accused in the case.

