ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ ഏഴുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടി പെട്ടെന്ന് അലറിക്കരയുകയും തനിക്ക് വേദനിക്കുന്നതായി അമ്മയോട് പറയുകയുമായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.(7 Year Old Girl Molested On Train Accused Caught By Passengers)
അടുത്ത സീറ്റിലിരുന്ന ഇയാൾ ആരും ശ്രദ്ധിക്കില്ലെന്ന് കരുതിയാണ് കുട്ടിയെ ഉപദ്രവിച്ചത്. എന്നാൽ കുട്ടിയുടെ നിലവിളി കേട്ട് സഹയാത്രികർ ഉടൻ തന്നെ ഇയാളെ തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. പരിഭ്രമിച്ച് പോയ കുട്ടിയെ അമ്മ ചേർത്തുപിടിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചു. യാത്രക്കാരുടെ അവസരോചിതമായ ഇടപെടൽ കാരണം ഇയാൾക്ക് രക്ഷപ്പെടാൻ സാധിച്ചില്ല.
സംഭവത്തിന് പിന്നാലെ രൂക്ഷമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ഇത്തരം ക്രൂരതകൾക്കെതിരെ വധശിക്ഷ നടപ്പിലാക്കണമെന്നും, പ്രതികളെ കടുത്ത ശിക്ഷയ്ക്ക് വിധേയരാക്കണമെന്നും ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തി. കുട്ടികൾക്ക് പോലും സുരക്ഷിതമല്ലാത്ത പൊതുസ്ഥലങ്ങളിലെ സാഹചര്യം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.
Story Summary
A 7-year-old girl was molested by a man named Mohammad while traveling on a train. The child’s cries alerted her mother and fellow passengers, who immediately confronted the accused and prevented his escape. The incident has sparked widespread outrage on social media, with many calling for severe punishment for perpetrators of crimes against children.

