ഗാസ: ഇസ്രായേൽ – ഗാസ യുദ്ധം സൃഷ്ടിച്ച കടുത്ത ദാരിദ്ര്യവും അരക്ഷിതാവസ്ഥയും ഗാസയിലെ പെൺകുട്ടികളുടെ ജീവിതത്തെ തകർക്കുന്നു. യുദ്ധത്തിൽ വീടും കുടുംബവും നഷ്ടപ്പെട്ടതോടെ കടുത്ത ദാരിദ്ര്യത്തിലായ രക്ഷിതാക്കൾ തങ്ങളുടെ പെൺമക്കളെ രക്ഷയ്ക്കായി വിവാഹം കഴിപ്പിച്ചു നൽകാൻ നിർബന്ധിതരാകുന്നു. എന്നാൽ, ഇത് പെൺകുട്ടികളെ എത്തിക്കുന്നത് കൊടിയ പീഡനങ്ങളിലേക്കും ബാല്യകാലം നഷ്ടപ്പെടുന്നതിലേക്കുമാണ്.(Gaza War Fuels Alarming Rise In Child Marriages And Abuse)
നേരത്തെ ഗാസയിൽ കുറഞ്ഞുവരികയായിരുന്ന ബാലവിവാഹം, യുദ്ധത്തോടെ വലിയ തോതിൽ വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 2024-25 കാലയളവിൽ രജിസ്റ്റർ ചെയ്ത വിവാഹങ്ങളിൽ 20.6 ശതമാനവും 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടേതാണ്. ഇതിൽ 627 പേർ 15 വയസ്സിൽ താഴെയുള്ളവരുമാണ്. പല വിവാഹങ്ങളും രജിസ്റ്റർ ചെയ്യപ്പെടാത്തതിനാൽ യഥാർത്ഥ കണക്കുകൾ ഇതിലും ഉയർന്നതാകാമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷണം കണ്ടെത്താനും സാമ്പത്തിക ഭാരം കുറയ്ക്കാനുമാണ് പല കുടുംബങ്ങളും പെൺമക്കളെ വിവാഹം കഴിപ്പിക്കുന്നത്. എന്നാൽ, വിവാഹശേഷം ഭർത്താക്കന്മാരിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും ഇവർ നേരിടുന്നത് ക്രൂരമായ ശാരീരിക പീഡനങ്ങളും ലൈംഗികാതിക്രമങ്ങളുമാണ്. പല പെൺകുട്ടികളും ഇതിനകം തന്നെ ഗർഭധാരണവുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഗർഭഛിദ്രങ്ങളും അഭിമുഖീകരിച്ചു കഴിഞ്ഞു. ആഹാരത്തിന്റെ കുറവും പോഷകാഹാരക്കുറവും ഈ പെൺകുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്നു. വിവാഹമോചനം സാമൂഹികമായ വലിയ കളങ്കമായി കണക്കാക്കപ്പെടുന്നതിനാൽ, പലപ്പോഴും പീഡനം സഹിക്കാൻ നിർബന്ധിതരാവുകയാണ് ഈ പെൺകുട്ടികൾ.
Story Summary
The devastating war in Gaza has led to a alarming rise in child marriages, as impoverished parents force their teenage daughters into wedlock hoping for financial stability and safety. These young girls are instead trapped in cycles of horrific physical abuse, forced early pregnancies, and malnutrition, effectively losing their childhood and future to the ongoing conflict.

