Description
Digital Voice of Kerala
Friday, May 29, 2026

Digital Voice of Kerala
HomeNationalജമ്മുവിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു: പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണങ്ങളുമായി...

ജമ്മുവിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു: പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം | Instagram Influencer

🎙️ Latest Podcast

ജമ്മു: ജമ്മുവിലെ പ്രമുഖ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റൊനിഷ സട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം വലിയ വിവാദമാകുന്നു. പ്രതിശ്രുത വരനായ പ്രശാന്ത് ശർമ്മ തന്നെയും കുടുംബത്തെയും നിരന്തരം ഉപദ്രവിക്കുകയും, സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ചുകൊണ്ട് രണ്ട് വീഡിയോകൾ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റൊനിഷ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിലവിൽ ജമ്മുവിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ് റൊനിഷ.(Instagram Influencer Attempts Suicide In Jammu Amid Allegations Against Fiance)

തന്റെ മകളെയും കുടുംബത്തെയും വ്യാജ അക്കൗണ്ടുകളിലൂടെ പ്രശാന്ത് നിരന്തരം അപമാനിക്കുകയാണെന്ന് റൊനിഷയുടെ അമ്മ റീന സട്ടി ആരോപിച്ചു. മകൾക്കെതിരെയും കുടുംബത്തിനെതിരെയും വ്യാജപ്രചാരണങ്ങൾ നടത്തിയെന്നും, പലതവണ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും അവർ ആരോപിക്കുന്നു. റൊമിഷയിൽ നിന്ന് പത്തു ലക്ഷത്തിലധികം രൂപ പ്രശാന്ത് കൈക്കലാക്കിയെന്നും, വിവാഹം കഴിക്കാമെന്ന വാഗ്ദാനം ലംഘിച്ചുവെന്നും കുടുംബം പറയുന്നു.

എന്നാൽ, ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചുകൊണ്ട് പ്രശാന്ത് ശർമ്മയുടെ അഭിഭാഷകൻ രംഗത്തെത്തി. റൊനിഷയും പ്രശാന്തും തമ്മിലുള്ള ബന്ധം കഴിഞ്ഞ സെപ്റ്റംബറിലാണ് തുടങ്ങിയതെന്നും നവംബറിൽ നിശ്ചയം കഴിഞ്ഞെന്നുമാണ് അഭിഭാഷകൻ പറയുന്നത്. വിവാഹമോചിതയാണെന്ന് പറഞ്ഞാണ് റൊമിഷ പ്രശാന്തുമായി അടുപ്പത്തിലായത്. രണ്ടുപേരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അഭിഭാഷകൻ വെളിപ്പെടുത്തി. റൊമിഷയുടെ ആഡംബരഭ്രമം തീർക്കാൻ പ്രശാന്ത് വലിയ തുക ചെലവഴിച്ചിട്ടുണ്ടെന്നും, യുപിഐ വഴിയടക്കം ഒമ്പതര ലക്ഷം രൂപ അവർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനിടെ, റൊനിഷയുടെ മുൻ വിവാഹം നിയമപരമായി വേർപെട്ടിട്ടില്ലെന്ന് തിരിച്ചറിഞ്ഞത് വലിയ പ്രശ്നങ്ങൾക്ക് കാരണമായി. നിലവിൽ ഈ വിഷയത്തിൽ നിയമപരമായ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും, ആത്മഹത്യയല്ല നിയമപരമായ മാർഗ്ഗങ്ങളിലൂടെയാണ് പരാതികൾ പരിഹരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

Instagram influencer Ronisha Satti attempted suicide in Jammu after alleging harassment and defamation by her fiancé, Prashant Sharma. While her family claims Prashant cheated her of money and defamed them online, Prashant’s legal counsel refutes these allegations, citing financial disputes and claims that the influencer misrepresented her marital status.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.