Description
Digital Voice of Kerala
Friday, May 29, 2026

Digital Voice of Kerala
HomeNationalകർണാടകയിൽ സർക്കാരിനെതിരെ വൻ ജനവിരുദ്ധ വികാരമെന്ന് പാർട്ടി സർവ്വേ: സിദ്ധരാമയ്യയ്ക്ക് പകരം...

കർണാടകയിൽ സർക്കാരിനെതിരെ വൻ ജനവിരുദ്ധ വികാരമെന്ന് പാർട്ടി സർവ്വേ: സിദ്ധരാമയ്യയ്ക്ക് പകരം DK ശിവകുമാർ എത്തുന്നു | Karnataka Congress leadership

🎙️ Latest Podcast

ബെംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി സമർപ്പിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് തുടക്കമായി. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമാണ് സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.(Karnataka Congress leadership transition as Siddaramaiah resigns to make way for D K Shivakumar)

തുടർന്ന് രാജിപ്പത്രം ഗവർണറുടെ ഓഫീസിന് കൈമാറുകയും ചെയ്തു. ഹൈക്കമാൻഡിന്റെ തീരുമാനപ്രകാരം പിൻഗാമിയായി ഡി.കെ. ശിവകുമാർ ചുമതലയേൽക്കും. പാർട്ടി സർവേകളുടെ അടിസ്ഥാനത്തിൽ സർക്കാരിനെതിരെ ഉയർന്ന ജനവികാരം കണക്കിലെടുത്താണ് ഹൈക്കമാൻഡ് നേതൃമാറ്റത്തിന് വഴിയൊരുക്കിയത്. ഭരണത്തുടർച്ചയും രാഷ്ട്രീയ സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ വെച്ച് നടന്ന ചർച്ചകളിൽ ദേശീയ നേതാക്കൾ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ധാരണയിലെത്തുകയായിരുന്നു.

സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് പരിഗണിക്കാമെന്ന് ഹൈക്കമാൻഡ് വാഗ്ദാനം നൽകിയിട്ടുണ്ട്. അതേസമയം, മന്ത്രിസഭാ പുനഃസംഘടനയിൽ തന്റെ വിശ്വസ്തർക്ക് പ്രാതിനിധ്യം ഉറപ്പാക്കാൻ സിദ്ധരാമയ്യ ഡൽഹിയിൽ സമ്മർദം ചെലുത്തുന്നുണ്ട്. സതീഷ് ജാർക്കിഹോളിയെ പാർട്ടി അധ്യക്ഷനാക്കാനാണ് സിദ്ധരാമയ്യയുടെ ക്യാമ്പ് ശ്രമിക്കുന്നത്.

Story Summary

Karnataka Chief Minister Siddaramaiah has stepped down from his post following instructions from the Congress high command, paving the way for Deputy Chief Minister D.K. Shivakumar to take over leadership. While Siddaramaiah is pushing for his loyalists to be included in the new cabinet, the party is focusing on stabilizing its position in the state ahead of the next electoral cycle.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.