കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ പിടിച്ചുകുലുക്കി ബിജെപിയുടെ നിർണ്ണായക വെളിപ്പെടുത്തൽ. തൃണമൂൽ കോൺഗ്രസിലെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സൗമിത്ര ഖാൻ അവകാശപ്പെട്ടു.(BJP MP Saumitra Khan Claims 50 TMC MLAs And 20 MPs Ready To Join BJP In West Bengal)
പാർട്ടി കേന്ദ്ര നേതൃത്വത്തിൽ നിന്നും പച്ചക്കൊടി ലഭിച്ചാൽ ഉടൻ തന്നെ ഇവർ കൂട്ടത്തോടെ പാർട്ടി മാറാൻ തയ്യാറായി നിൽക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. അഭിഷേക് ബാനർജിക്കെതിരെ കടുത്ത ഭാഷയിലാണ് സൗമിത്ര ഖാൻ വിമർശനം ഉന്നയിച്ചത്. അഭിഷേക് ബാനർജി ഒരു ‘പാപി’ ആണെന്നും ആ പാപങ്ങൾക്കുള്ള ശിക്ഷ ഉടൻ തന്നെ അദ്ദേഹത്തിന് ലഭിക്കുമെന്നും സൗമിത്ര ഖാൻ പറഞ്ഞു.
അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് അഭിഷേക് ബാനർജിക്ക് ഉടൻ തന്നെ ജയിലിൽ പോകേണ്ടി വരുമെന്നും, നിലവിൽ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ ‘ബുൾഡോസർ’ തയ്യാറായി നിൽക്കുകയാണെന്നും ബിജെപി എംപി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ അണിയറ നീക്കങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്തെ വിവിധ മുനിസിപ്പാലിറ്റികളിലായി നൂറോളം തൃണമൂൽ കൗൺസിലർമാർ ഇതിനകം തന്നെ രാജി സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിനിടയിൽ, മമത ബാനർജിയുടെ ഏറ്റവും അടുത്ത വിശ്വസ്തയും പാർട്ടിയുടെ മുതിർന്ന നേതാവുമായ കാകോലി ഘോഷ് ദസ്തീദാർ കഴിഞ്ഞ ദിവസം ബിജെപി നേതാവ് സുവേന്ദു അധികാരി പങ്കെടുത്ത യോഗത്തിൽ അതിഥിയായി എത്തിയത് തൃണമൂൽ ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്.
Story Summary
BJP MP Saumitra Khan claimed that 50 TMC MLAs and 20 MPs are ready to defect to the BJP in West Bengal, pending approval from the central leadership. Calling Abhishek Banerjee a “sinner” who will soon face jail time, Khan’s statement comes amidst the resignation of nearly 100 TMC councillors and a controversial meeting between Mamata’s close aide Kakoli Ghosh Dastidar and BJP leader Suvendu Adhikari. However, TMC MP Saugata Roy dismissed these claims as mere propaganda.

