Description
Digital Voice of Kerala
Tuesday, May 26, 2026

Digital Voice of Kerala
HomeKerala'മരിക്കാനല്ല, പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്': ആഞ്ഞടിച്ച് SFI | SFI Leaders

‘മരിക്കാനല്ല, പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്’: ആഞ്ഞടിച്ച് SFI | SFI Leaders

🎙️ Latest Podcast

തിരുവനന്തപുരം: കേരള സർവ്വകലാശാല യൂണിയൻ, സെനറ്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പോലീസിനും സംസ്ഥാന ഭരണകൂടത്തിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് എസ്.എഫ്.ഐ നേതാക്കൾ. ഈ നാട്ടിൽ കോൺഗ്രസ് ജയിച്ചു എന്ന് കരുതി ഞങ്ങൾക്ക് ജീവിക്കേണ്ടേ? മരിക്കാനല്ല പോരാടാൻ തന്നെയാണ് എസ്.എഫ്.ഐ തീരുമാനിച്ചിരിക്കുന്നത്, എന്ന് എം. ശിവപ്രസാദ് വ്യക്തമാക്കി.(SFI Leaders on Thiruvananthapuram Kerala University Union Election Clash Home Department Criticism)

കേരള സർവ്വകലാശാലയിൽ എസ്.എഫ്.ഐ നേടിയ ഉജ്ജ്വല വിജയത്തിന്റെ ആഹ്ലാദ പ്രകടനത്തെ തല്ലിയൊതുക്കാനാണ് കെ.എസ്.യുവിന്റെ ആവശ്യപ്രകാരം സർക്കാരും ആഭ്യന്തരവകുപ്പും തീരുമാനിച്ചതെന്ന് ശിവപ്രസാദ് കുറ്റപ്പെടുത്തി. തല്ലിച്ചതയ്ക്കുമ്പോൾ എസ്.എഫ്.ഐക്കാർ പിരിഞ്ഞുപോകുമെന്ന് കരുതിയെങ്കിൽ ഗവൺമെന്റിന് തെറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.എഫ്.ഐക്കാർക്കെതിരെ കെ.എസ്.യു തിണ്ണമിടുക്ക് കാണിക്കാൻ വരേണ്ട. ഞങ്ങൾ ക്യാമ്പസുകളിൽ പണിയെടുത്താണ് വിജയിച്ചത്, അല്ലാതെ ഗ്രൂപ്പ് കളിച്ചിട്ടല്ല. ഒരു വിദ്യാർത്ഥിയെപ്പോലും തൊടാൻ ഞങ്ങൾ അനുവദിക്കില്ല. ഈ അടിയൊന്നും ഞങ്ങൾക്ക് പുത്തരിയല്ല സാറേ, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.എഫ്.ഐ നേതാക്കൾ വീണുപോയാൽ കേരളത്തിൽ സമരം ഏറ്റെടുക്കാൻ ലക്ഷക്കണക്കിന് പ്രവർത്തകരുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story Summary

SFI leaders strongly condemned the police and KSU following the violent clashes during the Kerala University Union election victory rally. They accused the Home Department of working in alignment with the opposition and warned that SFI would intensify its state-wide protests against police brutality.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.