ആലപ്പുഴ: മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻമാർ ഉൾപ്പെട്ട മർദ്ദന കേസിൽ ഗൺമാൻമാരായ അനിലിന്റെയും സന്ദീപിന്റെയും മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ കോടതി തീർപ്പാക്കി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി കോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചു. പ്രതികൾക്കെതിരെ നിലവിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തീർപ്പാക്കിയത്.(Gunmen Assault Case, Alappuzha Court Disposes Anticipatory Bail)
ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമുള്ള കേസിൽ എന്തിനാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതെന്ന് കോടതി ചോദിച്ചു. ഇത്തരം സാഹചര്യങ്ങളിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്കെതിരെ ചുമത്തിയത് ജാമ്യമുള്ള വകുപ്പാണോ അതോ ജാമ്യമില്ലാ വകുപ്പാണോ എന്ന് കൃത്യമായി വ്യക്തമാക്കാൻ കോടതി പ്രോസിക്യൂഷനോടും അന്വേഷണ സംഘത്തോടും ആവശ്യപ്പെട്ടു.
ഭാവിയിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനുള്ള സാധ്യതയുണ്ടോ എന്ന് പോലും സമർപ്പിച്ച റിപ്പോർട്ടിൽ എവിടെയും വ്യക്തമാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. നിലവിൽ കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത് നേരത്തെയുള്ള ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ്. അങ്ങനെയെങ്കിൽ മുൻകൂർ ജാമ്യഹർജി ഏത് രീതിയിൽ പരിഗണിക്കാൻ കഴിയുമെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. അതേസമയം, സംഭവത്തിൽ മുൻ മുഖ്യമന്ത്രിയുടെ 5 സുരഷാ ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തിരുന്നു.
Story Summary
The Alappuzha court has disposed of the anticipatory bail plea filed by Chief Minister’s gunmen Anil and Sandeep in the Navakerala Sadas assault case. The court strongly criticized the Special Investigation Team (SIT) for submitting an incomplete report and failing to clarify if bailable or non-bailable offenses apply.

