താനെ: മഹാരാഷ്ട്ര സർക്കാർ നിർദ്ദേശിച്ച പുതിയ ക്ഷേത്ര ഭൂമി നിയമത്തിനെതിരെ സംസ്ഥാനത്തെ പ്രമുഖ ക്ഷേത്ര ട്രസ്റ്റുകളും ഹൈന്ദവ സംഘടനകളും രംഗത്ത്. നിർദ്ദിഷ്ട ‘മഹാരാഷ്ട്ര ദേവസ്വം ഇനാം നിർത്തലാക്കൽ കരട് നിയമം 2026’ പൂർണ്ണമായി പിൻവലിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. വഖഫ് ഭൂമികളെ ഒഴിവാക്കി, ഹൈന്ദവ ക്ഷേത്രങ്ങളുടെ സ്വത്തുക്കളെ മാത്രം ലക്ഷ്യമിട്ടാണ് സർക്കാർ ഈ നിയമം കൊണ്ടുവരുന്നതെന്ന് അവർ ആരോപിച്ചു.(Maharashtra Temple Trusts Demand Withdrawal Of Proposed Devasthan Land Law 2026)
നിയമത്തിനെതിരെ തിങ്കളാഴ്ച മുംബൈയിൽ സംസ്ഥാനതല ‘ക്ഷേത്ര ഭൂമി സംരക്ഷണ സമ്മേളനം’ സംഘടിപ്പിച്ചിരുന്നു. ഈ സമ്മേളനത്തിൽ വെച്ചാണ് നിർദ്ദിഷ്ട നിയമം ഉപാധികളില്ലാതെ ഉടനടി പിൻവലിക്കണമെന്ന പ്രമേയം പാസാക്കിയതെന്ന് മഹാരാഷ്ട്ര മന്ദിർ മഹാസംഘ് പ്രസ്താവനയിലൂടെ അറിയിച്ചു.
ക്ഷേത്രങ്ങളുടെ ഭൂമി കൈക്കലാക്കാൻ ശ്രമിക്കുന്നതിന് പകരം, നിലവിൽ ക്ഷേത്രങ്ങളും ട്രസ്റ്റുകളും നേരിടുന്ന അടിസ്ഥാനപരമായ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ മുൻകൈ എടുക്കേണ്ടതെന്ന് പാസാക്കിയ പ്രമേയത്തിൽ സംഘടനകൾ ആവശ്യപ്പെട്ടു. നിയമവുമായി സർക്കാർ മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
Story Summary
Temple trusts and Hindu organizations in Maharashtra have strongly opposed the proposed ‘Maharashtra Devasthan Inam Abolition Draft Act 2026’. During a conference in Mumbai, the Maharashtra Mandir Mahasangh passed a resolution demanding its immediate withdrawal, alleging it selectively targets Hindu temple lands.

