മുംബൈ: ഐപിഎൽ 2026-ൽ മത്സര തോൽവിക്ക് പിന്നാലെ തത്സമയ ടെലിവിഷൻ അഭിമുഖത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്ത് അസഭ്യവാക്ക് ഉപയോഗിച്ച സംഭവത്തിൽ താരത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ (Rishabh Pant F-word Interview Controversy). ഈ സീസണിൽ ലഖ്‌നൗ ടീമും പന്തും കടുത്ത നിരാശയാണ് സമ്മാനിച്ചത്. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായാണ് ലഖ്‌നൗ സീസൺ അവസാനിപ്പിച്ചത്. 14 മത്സരങ്ങളിൽ നിന്ന് വെറും 312 റൺസ് മാത്രമാണ് പന്തിന് നേടാനായത്. രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ നടന്ന ലൈവ് അഭിമുഖത്തിൽ “ഞങ്ങൾ ഒരു മികച്ച ടീമാണ്” എന്ന് അർത്ഥം വരുന്ന ഇംഗ്ലീഷ് അസഭ്യവാക്ക് (F-word) ഉപയോഗിച്ചതാണ് പന്തിനെ വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് ഇരയാക്കിയത്.
എന്നാൽ ഈ സംഭവത്തിൽ പന്തിനെ കുറ്റപ്പെടുത്തുന്നതിന് പകരം ഐപിഎല്ലിന്റെ ഔദ്യോഗിക സംപ്രേക്ഷകരുടെ നിലപാടിനെയാണ് ഗവാസ്കർ വിമർശിച്ചത്. കടുത്ത ചൂടിൽ വിക്കറ്റ് കീപ്പർ കൂടിയായ ഒരു ക്യാപ്റ്റൻ മത്സരം തോറ്റ് മിനിറ്റുകൾക്കകം ക്യാമറയ്ക്ക് മുന്നിലേക്ക് വരുമ്പോൾ ഇത്തരം വൈകാരിക പ്രതികരണങ്ങൾ സ്വാഭാവികമാണെന്ന് അദ്ദേഹം മിഡ്-ഡേയിലെ തന്റെ കോളത്തിൽ എഴുതി. മത്സരം കഴിഞ്ഞ് നിരാശനായിരിക്കുന്ന ക്യാപ്റ്റന് മുഖം കഴുകി ആശ്വാസം കണ്ടെത്താൻ പോലും സമയം നൽകാതെ മൈക്ക് മുഖത്തേക്ക് നീട്ടുന്ന രീതി മാറ്റണം. ടോപ്പ് ഓർഡർ തകർച്ചയ്ക്ക് ശേഷം കളി ജയിച്ച ടീമിലെ മാൻ ഓഫ് ദി മാച്ചിനോട് ആദ്യം സംസാരിച്ച്, പരാജയപ്പെട്ട ക്യാപ്റ്റന് കുറച്ചു സമയം നൽകുന്നത് ഇത്തരം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സഹായിക്കും. എപ്പോഴും സന്തോഷവാനായിരിക്കുന്ന റിഷഭ് പന്തിനെപ്പോലൊരു കളിക്കാരൻ പോലും നിയന്ത്രണം വിട്ടെങ്കിൽ അതിനുകാരണം വിശ്രമമില്ലാത്ത ഈ അഭിമുഖ രീതിയാണെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.
Summary: Former India captain Sunil Gavaskar defended Lucknow Super Giants skipper Rishabh Pant after he faced criticism for using an explicit word during a live post-match interview. Gavaskar blamed the host broadcasters for rushing losing captains into interviews immediately after high-pressure matches without giving them time to compose themselves. He emphasized that Pant is naturally a cheerful person, and the intense heat and disappointment of the loss led to the emotional outburst.

