തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായ വി.ഡി. സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ ഖേൽക്കറെ നിയമിച്ച നടപടി ദുരൂഹമാണെന്ന് എ.എ. റഹീം എം.പി. സംസ്ഥാനത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കർ, വോട്ടെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മനപ്പൂർവ്വം സങ്കീർണ്ണമാക്കിയ ആളാണ്. രത്തൻ ഖേൽക്കറും മുഖ്യമന്ത്രി വിഡി സതീശനും തമ്മിലുള്ള ധാരണ എന്തായിരുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എം പി ആവശ്യപ്പെട്ടു.(AA Rahim MP Alleges Mystery In Rathan U. Kelkar Appointment As Chief Minister VD Satheesan Secretary)
എ.ഐ.സി.സിയും കെ.സി. വേണുഗോപാലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രത്തൻ ഖേൽക്കർക്കെതിരെയും പരസ്യമായി നിലപാടെടുത്തവരാണ്. എന്നാൽ ബി.ജെ.പിയുടെ സീൽ കീശയിൽ കൊണ്ടുനടന്ന ഖേൽക്കർക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വന്തം കീശ ഏൽപ്പിച്ചു കൊടുത്തിരിക്കുകയാണ് എന്നും അദ്ദേഹം വിമർശിച്ചു.
കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വലിയ യുദ്ധം നയിക്കുമ്പോൾ, കേരളത്തിൽ രാഹുലിന്റെ ശത്രു സതീശന്റെ മിത്രമായി മാറുന്ന സ്ഥിതിയാണുളളത്. ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കെ.സി. വേണുഗോപാലിന് കഴിയില്ല. കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിനെയാണ് സതീശൻ ഇവിടെ അട്ടിമറിച്ചിരിക്കുന്നത്. മുസ്ലീം ലീഗ് ഈ വിഷയത്തിലുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Summary
CPIM MP A A Rahim alleged mystery behind the appointment of former Chief Electoral Officer Dr. Rathan U. Kelkar as the Secretary to Kerala Chief Minister V D Satheesan. Rahim questioned the Congress party’s political alignment, noting that the AICC and Rahul Gandhi oppose Kelkar over alleged BJP links while Satheesan has brought him into the core administration.

