ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചതിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന ആരോപണവുമായി പി.വി. അൻവർ രംഗത്ത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട അൻവർ, കേസ് ഡയറി തിരുത്തിയതിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും ആരോപിച്ചു.(PV Anvar Alleges P Sasi Conspired To Alter Navakerala Assault Case Diary)
മർദ്ദനക്കേസിൽ നിന്നും ഗൺമാന്മാരെ രക്ഷിച്ചെടുത്ത് സർക്കാരിന്റെ മുഖം രക്ഷിക്കാൻ ആസൂത്രിതമായ നീക്കമാണ് നടന്നത് എന്ന് അദ്ദേഹം ആരോപിക്കുന്നു. മുൻ മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഈ അട്ടിമറികൾ നടന്നതെന്ന് കൃത്യമായ അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട് എന്നും അൻവർ പറഞ്ഞു.
ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ മൊഴി വിശദമായി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ഉന്നതതലത്തിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നുവെന്ന ആരോപണം ശക്തമായതോടെ, അന്വേഷണം മുതിർന്ന ഉദ്യോഗസ്ഥരിലേക്ക് നീളുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
Story Summary
MLA PV Anvar alleged a high-level conspiracy involving P Sasi, the Political Secretary to the CM in tampering with the case diary of the Navakerala Sadas assault case. Meanwhile, statements emerged that subordinates were threatened to alter reports to protect the CM’s gunmen.

