കൊച്ചി: കേരള മനസ്സാക്ഷിയെ ഉലച്ച അട്ടപ്പാടി മധു വധക്കേസിൽ ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീലിലും, പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും മധുവിന്റെ കുടുംബവും നൽകിയ ഹർജിയിലും ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാണ് പ്രതികളുടെ ആവശ്യം.(Attappadi Madhu Murder Case Kerala High Court Verdict Today On Appeals)
എന്നാൽ, പ്രതികൾക്ക് ലഭിച്ച ശിക്ഷ വർദ്ധിപ്പിക്കണമെന്നാണ് മധുവിന്റെ കുടുംബത്തിൻ്റെ വാദം. പ്രതികൾ ജാമ്യത്തിൽ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് വലിയ ഭീഷണിയാണെന്നും മധുവിന്റെ കുടുംബം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരും വിചാരണക്കോടതി വെറുതെ വിട്ട ഒരാളും ഉൾപ്പെടെ കേസിലെ 16 പ്രതികളോടും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 22 നായിരുന്നു ആദിവാസി യുവാവായ മധു ക്രൂരമായ മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് ഒരു കൂട്ടം ആളുകൾ മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
Story Summary
The Kerala High Court will deliver its verdict today on the appeals filed by the convicts in the Attappadi Madhu murder case seeking to overturn their sentences. The court will also rule on pleas from the government and Madhu’s mother requesting enhanced punishment for the convicts.

