Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKeralaപയ്യന്നൂരിൽ വോട്ട് ചോർന്നത് ഫണ്ട് തട്ടിപ്പിലെ അമർഷം കാരണം, അന്വേഷണം വേണം:...

പയ്യന്നൂരിൽ വോട്ട് ചോർന്നത് ഫണ്ട് തട്ടിപ്പിലെ അമർഷം കാരണം, അന്വേഷണം വേണം: ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യം | CPM Payyanur Area Committee

🎙️ Latest Podcast

കണ്ണൂർ: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കണ്ണൂർ സി.പി.എമ്മിൽ പുകയുന്ന ആഭ്യന്തര കലഹം പരസ്യമാകുന്നു. പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. മണ്ഡലത്തിലെ വോട്ട് ചോർച്ചയ്ക്ക് പ്രധാന കാരണം രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദമാണെന്നും, ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിച്ചത് തിരിച്ചടിയായെന്നും യോഗത്തിൽ ആക്ഷേപമുയർന്നു.(CPM Payyanur Area Committee Conflict Fund Scam Election Defeat)

ഫണ്ട് തട്ടിപ്പ് വിവാദത്തെക്കുറിച്ച് പാർട്ടി പുനരന്വേഷണം നടത്തണമെന്ന ആവശ്യവും യോഗത്തിൽ ശക്തമായി. വിവാദത്തിൽ ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന വി. കുഞ്ഞികൃഷ്ണനെ പാർട്ടി നേതൃത്വം നിസ്സാരനായി കണ്ടുവെന്നും എന്നാൽ പ്രാദേശിക നേതാക്കൾ പലരും കുഞ്ഞികൃഷ്ണനെ രഹസ്യമായി സഹായിച്ചിരുന്നുവെന്നും ചർച്ചകളിൽ വ്യക്തമായി.

നേതൃത്വത്തോടുള്ള ഈ അസംതൃപ്തിയാണ് തെരഞ്ഞെടുപ്പിൽ വോട്ട് ചോർച്ചയായി പ്രതിഫലിച്ചത്. ഫണ്ട് വിവാദത്തിൽ കണക്കുകൾ പുറത്തുവിടില്ലെന്ന ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടി. രക്തസാക്ഷി ഫണ്ട് തട്ടിയെന്ന് കേട്ടാൽ ഏത് പാർട്ടിക്കാരനാണ് വോട്ട് ചെയ്യുകയെന്നും ചോദ്യമുയർന്നു. പയ്യന്നൂരിലെ പാർട്ടിയുടെ പാരമ്പര്യത്തിനാണ് ഇതിലൂടെ മുറിവേറ്റത് എന്നും യോഗത്തിൽ വിമർശിച്ചു. പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്ന് മൂന്ന് അംഗങ്ങൾ യോഗത്തിൽ പരസ്യമായി ആവശ്യപ്പെട്ടത് നേതൃത്വത്തെ ഞെട്ടിച്ചു.

Story Summary

The CPM Payyanur Area Committee meeting witnessed severe internal backlash over the party’s election performance, citing the martyr fund scam as the primary reason for the vote leak. Members criticized Chief Minister Pinarayi Vijayan’s silence and the District Secretary’s stance on the issue, with some even demanding the dissolution of the Area Committee.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.