വാഷിംഗ്ടൺ: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തായ്‌വാനുമായുള്ള 14 ശതകോടി ഡോളറിന്റെ സുപ്രധാന ആയുധക്കച്ചവടം താൽക്കാലികമായി മരവിപ്പിച്ച് അമേരിക്ക (US Pauses Taiwan Arms Sale). പശ്ചിമേഷ്യയിൽ ഇസ്രായേലുമായി ചേർന്ന് യുഎസ് നടത്തുന്ന സംയുക്ത സൈനിക നീക്കങ്ങൾക്ക് ആവശ്യമായ ആയുധ ശേഖരം തങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ താൽക്കാലിക നിയന്ത്രണമെന്ന് യുഎസ് നേവി സെക്രട്ടറി ഹങ് കാവോ സെനറ്റ് സമിതിക്ക് മുന്നിൽ വ്യക്തമാക്കി. ഇറാനിലെ സൈനിക നീക്കങ്ങളുടെ രഹസ്യപ്പേരായ ‘എപിക് ഫ്യൂറി’ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ചൈനീസ് സന്ദർശന വേളയിൽ തായ്‌വാൻ വിഷയത്തെക്കുറിച്ച് ഷി ജിൻപിംഗുമായി ഡൊണാൾഡ് ട്രംപ് വിശദമായ ചർച്ചകൾ നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആയുധക്കച്ചവടം നിർത്തിവെക്കാനുള്ള തീരുമാനം വരുന്നത്. ലോക്ഹീഡ് മാർട്ടിന്റെ പി.എ.സി-3 എയർ ഡിഫൻസ് മിസൈലുകളും സർഫസ്-ടു-എയർ മിസൈൽ സംവിധാനങ്ങളും ഉൾപ്പെടുന്നതാണ് മാസങ്ങളായി അനുമതി കാത്തുകിടക്കുന്ന ഈ വൻ ആയുധ കരാർ. ചൈനയുമായുള്ള ചർച്ചകളിൽ ഇതൊരു മികച്ച ‘നെഗോഷ്യേഷൻ ചിപ്പ്’ ആണെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച പ്രതികരിച്ചിരുന്നു. എന്നാൽ ആയുധ വിന്യാസത്തിലെ ഈ മാറ്റങ്ങളെക്കുറിച്ച് തങ്ങൾക്ക് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് തായ്‌വാന്റെ ഔദ്യോഗിക പ്രതികരണം. തായ്‌വാനിലേക്ക് യുഎസ് ആയുധങ്ങൾ നൽകുന്നതിനെ ചൈന ശക്തമായി എതിർക്കുമ്പോൾ, മേഖലയിലെ സമാധാനത്തിന് യുഎസ് ആയുധങ്ങൾ അത്യാവശ്യമാണെന്നാണ് തായ്‌വാൻ പ്രധാനമന്ത്രി ലായ് ചിങ്-ടെയുടെ നിലപാട്.
Summary: The United States has temporarily paused a proposed $14 billion arms transfer to Taiwan, just days after President Donald Trump’s high-profile visit to China and his meeting with President Xi Jinping. Acting US Secretary of the Navy Hung Cao confirmed during a Senate hearing that the pause is intended to ensure the US military maintains its own strategic ammunition stockpiles for “Epic Fury,” the joint US-Israeli military operations in the Middle East.

