HomeNational'മാതാപിതാക്കൾ IAS ഉദ്യോഗസ്ഥരാണെങ്കിൽ മക്കൾക്കും സംവരണം വേണോ?': നിർണ്ണായക ചോദ്യവുമായി സുപ്രീം...

‘മാതാപിതാക്കൾ IAS ഉദ്യോഗസ്ഥരാണെങ്കിൽ മക്കൾക്കും സംവരണം വേണോ?’: നിർണ്ണായക ചോദ്യവുമായി സുപ്രീം കോടതി | Supreme Court Questions Reservation

ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവർ സംവരണത്തിലൂടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി കൈവരിച്ച ശേഷവും അവരുടെ അടുത്ത തലമുറയ്ക്ക് വീണ്ടും സംവരണ ആനുകൂല്യങ്ങൾ നൽകേണ്ടതുണ്ടോ എന്ന് ചോദ്യം ചെയ്ത് സുപ്രീം കോടതി. ക്രീമിലെയർ പരിധിയിൽ വരുന്നവരെ സംവരണത്തിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെയുള്ള ഹർജികൾ പരിഗണിക്കവെയാണ് പരമോന്നത കോടതി നിർണ്ണായകമായ ചില വാക്കാൽ നിരീക്ഷണങ്ങൾ നടത്തിയത്.(Supreme Court Questions Reservation For Children Of IAS Officers Creamy Layer OBC Quota)

മാതാപിതാക്കൾ രണ്ടുപേരും ഐ.എ.എസ് ഉദ്യോഗസ്ഥരും ഉയർന്ന പദവികളിൽ ഇരിക്കുന്നവരുമാണെങ്കിൽ, അവരുടെ മക്കൾക്ക് വീണ്ടും സംവരണത്തിന്റെ ആവശ്യകത എന്താണെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. സംവരണത്തിലൂടെ ഒരു കുടുംബം കൈവരിക്കുന്ന സാമൂഹിക പുരോഗതി അവരെ സ്വഭാവികമായും സംവരണ വ്യവസ്ഥയ്ക്ക് പുറത്തേക്ക് നയിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്.

മാതാപിതാക്കൾ രണ്ടുപേരും ഐഎഎസ് ഉദ്യോഗസ്ഥരും സർക്കാർ സർവീസിലുള്ളവരുമാണ്. അവർ വളരെ മികച്ച നിലയിലാണ് ജീവിക്കുന്നത്. അവിടെ കൃത്യമായ സാമൂഹിക പുരോഗതി സംഭവിച്ചുകഴിഞ്ഞു. അത്തരം ആളുകളെ ഒഴിവാക്കിക്കൊണ്ട് നിലവിൽ സർക്കാർ ഉത്തരവുകളുണ്ട്. എന്നാൽ തങ്ങളെ ഒഴിവാക്കിയതിനെയാണ് അവർ ഇപ്പോൾ ചോദ്യം ചെയ്യുന്നത്. വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ശാക്തീകരണത്തിലൂടെ സാമൂഹിക പുരോഗതി ഉണ്ടാകുന്നുണ്ട്. അതിനുശേഷവും മക്കൾക്കായി വീണ്ടും സംവരണം തേടിയാൽ, നമുക്ക് ഒരിക്കലും ഈ സംവരണ വ്യവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ കഴിയില്ല. അത് നമ്മൾ ഗൗരവമായി കാണേണ്ട കാര്യമാണ് എന്ന് ജസ്റ്റിസ് ബി വി നഗരത്ന പറഞ്ഞു.

ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഇവരെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് പദവിയുടെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്നും സാമ്പത്തിക പിന്നാക്കാവസ്ഥയും ക്രീമിലെയറും തമ്മിൽ വ്യത്യാസമുണ്ടെന്നും വാദിച്ചു. എന്നാൽ, ഇ.ഡബ്ല്യു.എസിൽ സാമൂഹിക പിന്നാക്കാവസ്ഥയില്ലെന്നും വെറും സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രമാണുള്ളതെന്നും ജസ്റ്റിസ് നാഗരത്ന മറുപടി നൽകി. ഒരു വ്യക്തി സാമൂഹികമായി പിന്നാക്കമാണെങ്കിലും, മാതാപിതാക്കൾ സംവരണം പ്രയോജനപ്പെടുത്തി ഒരു നിശ്ചിത പദവിയിൽ എത്തിക്കഴിഞ്ഞാൽ ആ സാഹചര്യം മാറുമെന്നും കോടതി ഓർമ്മിപ്പിച്ചു. വാദങ്ങൾ കേട്ട കോടതി വിഷയത്തിൽ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.

Story Summary

The Supreme Court on Friday questioned the practice of continuing reservation benefits for the children of economically and educationally advanced families (Creamy Layer) within backward classes. A bench comprising Justice BV Nagarathna and Justice Ujjal Bhuyan asked why the children of two IAS officers should seek quota benefits when social mobility has already been achieved. While hearing petitions on the matter, the court issued notices to the concerned parties and observed that the country could never move out of the quota system if successive generations of empowered families kept seeking reservations.

WhatsApp Channel Banner

Latest updates

‘നീറ്റ് വിഷയത്തിൽ രാഷ്ട്രീയം വേണ്ട, നിബന്ധനകളില്ലാതെ ചർച്ചയ്ക്ക് തയ്യാറാകൂ’:...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ യാതൊരുവിധ നിബന്ധനകളും മുന്നോട്ടുവെക്കാതെ ചർച്ചയിൽ പങ്കാളികളാകാൻ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ട് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന അതീവ ഗൗരവമുള്ള...

‘മുറിവേൽപ്പിച്ച ശേഷം മുറിവുകെട്ടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്’: ശക്തമായ പ്രതികരണവുമായി...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന കോക്റോച്ച് ജനതാ പാർട്ടി. വിദ്യാർത്ഥി സമരം 34-ാം ദിവസത്തിലേക്ക്...

യു.എസും സൗദി അറേബ്യയും നിർണായക സിവിൽ ആണവ കരാറിൽ...

വാഷിങ്ടൺ: അമേരിക്കയും സൗദി അറേബ്യയും തമ്മിൽ നിർണായകമായ സിവിലിയൻ ആണവ കരാറിൽ (123 Agreement) ഒപ്പുവെച്ചതായി യു.എസ് ഊർജ്ജ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു (US Saudi Nuclear Power Deal). അമേരിക്കൻ സാങ്കേതികവിദ്യ...

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

സ്കൂളിലേക്ക് പോകാൻ നിന്ന 8 വയസ്സുകാരനെ കാട്ടുപോത്ത് കുത്തിയെറിഞ്ഞു:...

ഇടുക്കി: മറയൂരിന് സമീപം പള്ളനാട്ടിൽ സ്കൂളിലേക്ക് പോകാൻ വാഹനം കാത്തുനിന്ന എട്ടുവയസ്സുകാരന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു. പള്ളനാട് സ്വദേശിയായ കാർത്തികിന് നേർക്കാണ് വ്യാഴാഴ്ച രാവിലെ അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്.(Bison Attacks 8 Year...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....