Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala
HomeKeralaമലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: ഇന്ന് രാത്രി കളക്ടറേറ്റിൽ നിർണ്ണായക സമവായ ചർച്ച; മന്ത്രി...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: ഇന്ന് രാത്രി കളക്ടറേറ്റിൽ നിർണ്ണായക സമവായ ചർച്ച; മന്ത്രി റോജി എം ജോണടക്കം പങ്കെടുക്കും | Malayidomthuruth eviction

🎙️ Latest Podcast

കൊച്ചി: പുതിയ സർക്കാർ അധികാരമേറ്റതിന് തൊട്ടുപിന്നാലെ കുന്നത്തുനാട് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ വിഷയം വലിയ രാഷ്ട്രീയ-സാമൂഹിക വെല്ലുവിളിയായി മാറുന്നു. നാളെ വൈകിട്ടോടെ മലയിടംതുരുത്തിൽ താമസിക്കുന്ന എട്ട് ദളിത് കുടുംബങ്ങളെയും ഒഴിപ്പിക്കണമെന്ന കോടതിയുടെ കർശന ഉത്തരവ് നിലനിൽക്കെ, പ്രശ്നം രമ്യമായി പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടുന്നു.(Malayidomthuruth eviction Dispute Minister Roji M John Calls Consensus Meeting)

ഇതിന്റെ ഭാഗമായി ഇന്ന് രാത്രിയിൽ എറണാകുളം കളക്ടറേറ്റിൽ വെച്ച് നിർണ്ണായക സമവായ ചർച്ച നടക്കും. കുടുംബങ്ങളുമായി ചർച്ച നടത്തി പ്രശ്നപരിഹാരം കണ്ടെത്താൻ സർക്കാർ ചുമതലപ്പെടുത്തിയ മന്ത്രി റോജി എം ജോൺ, വി.പി സജീന്ദ്രൻ എം.എൽ.എ എന്നിവർ കൊച്ചിയിൽ നടക്കുന്ന ചർച്ചയ്ക്ക് നേതൃത്വം നൽകും. ഉന്നത ഉദ്യോഗസ്ഥരും പരാതിക്കാരായ കുടുംബങ്ങളും ചർച്ചയിൽ പങ്കെടുക്കും.

കോടതി ഉത്തരവ് പ്രകാരം നാളെ രാവിലെ അഡ്വക്കേറ്റ് കമ്മീഷൻ സ്ഥലത്തെത്തി കുടിയൊഴിപ്പിക്കൽ നടപടികൾ ആരംഭിക്കാനാണ് സാധ്യത. എന്നാൽ തങ്ങൾ ഈ മണ്ണിൽ നിന്ന് ഒഴിയില്ലെന്ന കർശന നിലപാടിലാണ് കുടുംബങ്ങൾ. അതിനിടെ, കുടുംബങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ.എം പ്രദേശത്ത് സമരം കടുപ്പിച്ചിരിക്കുകയാണ്.

Story Summary

A crucial consensus meeting will be held tonight at 8 PM at the Ernakulam Collectorate to resolve the eviction crisis of eight Dalit families in Malayidomthuruth, Kunnathunad. Minister Roji M John, who has been tasked by the government to handle the situation, and VP Sajeendran MLA will lead the talks. With the Perumbavoor Munsiff Court ordering eviction by tomorrow evening, the government aims to apprise the court of the potential law and order situation to seek more time, while the CPIM intensifies its protest on the ground.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.