ദുബായ്: രാജ്യത്തിനുള്ളിലെ കടുത്ത ആഭ്യന്തര ഭിന്നതകളും സാമ്പത്തിക പ്രതിസന്ധികളും മറച്ചുവെക്കാൻ പുതിയ തന്ത്രങ്ങളുമായി ഇറാൻ ഭരണകൂടം (Iran Propaganda Campaign). പരമ്പരാഗത മതപരമായ പ്രൊപ്പഗണ്ടകൾക്ക് പകരം തീവ്ര ദേശീയതാവാദത്തിൽ ഊന്നിയുള്ള പ്രചാരണങ്ങളാണ് തലസ്ഥാനമായ ടെഹ്റാനിലുടനീളം ഇറാൻ ഭരണാധികാരികൾ ഇപ്പോൾ നടത്തുന്നത്. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെയുള്ള സൈനിക വിജയങ്ങളും ദേശീയ ഐക്യവും വിളിച്ചോതുന്ന വലിയ പോസ്റ്ററുകളാണ് നഗരങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്
ഇതിന്റെ ഭാഗമായി റെവല്യൂഷണറി ഗാർഡ്‌സിന്റെ വാഹനങ്ങളിൽ വധൂവരന്മാരെ ആനയിക്കുന്ന സൈനിക രീതിയിലുള്ള കൂട്ടവിവാഹങ്ങളും, പള്ളികൾ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്കായി തോക്ക് ഉപയോഗിക്കുന്നതിലുള്ള പരിശീലനങ്ങളും ഭരണകൂടം സംഘടിപ്പിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ഇറാൻ മാധ്യമങ്ങളിൽ കാണിക്കാതിരുന്ന, ഹിജാബ് ധരിക്കാത്ത സ്ത്രീകളുടെ അഭിമുഖങ്ങൾ വരെ ഇപ്പോൾ ദേശീയ ഐക്യം സ്ഥാപിക്കാൻ ഭരണകൂടം ടെലിവിഷനിലൂടെ പുറത്തുവിടുന്നുണ്ട്. അമേരിക്കൻ ഉപരോധത്തെയും വ്യോമാക്രമണങ്ങളെയും പ്രതിരോധിച്ച് ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ സാധിച്ചത് തങ്ങളുടെ വലിയ വിജയമായാണ് ഇറാൻ ചിത്രീകരിക്കുന്നത്. എന്നാൽ കടുത്ത സാമ്പത്തിക തകർച്ച നേരിടുന്ന ജനങ്ങൾക്കിടയിൽ ഈ പ്രൊപ്പഗണ്ട എത്രത്തോളം സ്വാധീനം ചെലുത്തുമെന്നത് സംശയമാണെന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Summary: Iran’s leadership has launched a massive propaganda campaign in Tehran focused on nationalism and military dominance to project national unity amid deep internal dissent and economic hardship. Shifting away from traditional religious iconography, the new imagery highlights Persian historical figures, military-themed mass weddings, and public weapons training in mosques.

