മുംബൈ: തനിക്കും സഹോദര ഭാര്യക്കുമെതിരെ മോശം പരാമർശങ്ങളോടെ ബോഡി ഷെയ്മിങ് വീഡിയോ പങ്കുവെച്ച പാപ്പരാസി ഇൻസ്റ്റാഗ്രാം പേജിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ ടെണ്ടുൽക്കർ. മാധ്യമപ്രവർത്തനത്തിന്റെ പേരിൽ ചില സോഷ്യൽ മീഡിയ പേജുകൾ എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് സാറ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ തുറന്നടിച്ചു.(Sara Tendulkar Slams Paparazzi Page Over Body Shaming Video Of Herself And Sister In Law)
सचिन तेंदुलकर की बेटी सारा तेंदुलकर
हमेशा सुर्खियों में बनी रहती है ,
सोशल मीडिया पर,और उनकी काफी अच्छी फैंस फॉलोइंग भी है !!लेकिन बॉडी शेमिंग पर ,एक यूजर ने पोस्ट करके इनको ” ट्रोल “किया !!
यूजर ने एक पोस्ट करते लिखा कि “मोटी वाली सारा है” और “बगल में खड़ी भाभी है”!!
जब… pic.twitter.com/YVNXHOYTPu
— Journalist Fatima ✍️ (@mahsharfatima86) May 21, 2026
മേയ് 21-നാണ് തന്നെയും സഹോദരൻ അർജുൻ ടെണ്ടുൽക്കറുടെ ഭാര്യ സാനിയ ചന്ദോക്കിനെയും അധിക്ഷേപിക്കുന്ന രീതിയിൽ ഒരു പ്രമുഖ പാപ്പരാസി അക്കൗണ്ട് റീൽസ് വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ, വിവാദ വീഡിയോയുടെ സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ചാണ് സാറ രംഗത്തെത്തിയത്. “നിങ്ങൾ തികച്ചും അറപ്പുളവാക്കുന്നവരാണ്. ഇത് മാധ്യമപ്രവർത്തനമല്ല. ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിടൂ,” എന്ന് കുറിച്ച സാറ, ബന്ധപ്പെട്ട പാപ്പരാസി അക്കൗണ്ടിനെ ഇതിൽ ടാഗ് ചെയ്യുകയും ചെയ്തു.
സാറയുടെ കടുത്ത പ്രതികരണത്തിന് പിന്നാലെ പാപ്പരാസി പേജ് ഈ വീഡിയോ ഡീലീറ്റ് ചെയ്തു. എന്നാൽ ഇതിനുശേഷവും സാറ തന്റെ പ്രതിഷേധം നിർത്തിയില്ല. മറ്റൊരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അവർ വീണ്ടും ആഞ്ഞടിച്ചു. “നിങ്ങൾക്ക് നിങ്ങളുടെ പോസ്റ്റ് ഡിലീറ്റ് ചെയ്യാം, എന്നാൽ അത് നിങ്ങളെ ഒട്ടും മാന്യന്മാരാക്കില്ല, നിങ്ങൾ ഇപ്പോഴും അറപ്പുളവാക്കുന്നവർ തന്നെയാണ്,” എന്ന് സാറ കുറിച്ചു.
Story Summary
Sachin Tendulkar’s daughter Sara Tendulkar slammed a paparazzi Instagram account for posting an offensive, body-shaming reel featuring herself and her sister-in-law Saaniya Chandhok. Demanding privacy, Sara called the act disgusting and stated that deleting the post afterwards does not make their behavior any less shameful.

