ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയം അവലോകനം ചെയ്യുന്നതിനുള്ള സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയുടെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. പാർട്ടിക്ക് കേരളത്തിൽ സംഭവിച്ച അപ്രതീക്ഷിത തിരിച്ചടി അതീവ ഗൗരവത്തോടെയാണ് കേന്ദ്ര നേതൃത്വം വീക്ഷിക്കുന്നത്. നേരത്തെ നടന്ന സംസ്ഥാന, ജില്ലാ നേതൃയോഗങ്ങളിൽ പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.(CPIM Central Committee Meeting Begins In Delhi To Review Kerala Assembly Election Defeat)
സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണിയും നേതൃമാറ്റവും വേണമെന്ന ആവശ്യങ്ങൾ പാർട്ടി വേദികളിൽ ഇതിനകം ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ഇന്ന് ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലും സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകൾക്കെതിരെ കടുത്ത വിമർശനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചനകൾ. എന്നാൽ, ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി വൻതോതിൽ ഏകോപിച്ചതാണ് തിരിച്ചടിക്ക് പ്രധാന കാരണമെന്നാണ് സംസ്ഥാന ഘടകം പോളിറ്റ് ബ്യൂറോയ്ക്ക് നൽകിയ റിപ്പോർട്ടിൽ ന്യായീകരിക്കുന്നത്. പാർട്ടി വിരുദ്ധരും വിമതരും നടത്തിയ ആസൂത്രിത നീക്കങ്ങളും പരാജയത്തിന്റെ ആക്കം കൂട്ടിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ, തിരഞ്ഞെടുപ്പ് തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ താഴേത്തട്ടിൽ നിന്ന് കണ്ടെത്താനായി ഏരിയ കമ്മിറ്റികൾക്ക് സംസ്ഥാന നേതൃത്വം പ്രത്യേക ചോദ്യാവലി കൈമാറിയിട്ടുണ്ട്. പരാജയത്തിലേക്ക് നയിച്ച വിവിധ ഘടകങ്ങളെ വിശകലനം ചെയ്യുന്ന 34 ചോദ്യങ്ങളാണ് ഇതിലുള്ളത്. ഈ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയും വിശദീകരണവും കണ്ടെത്തി പാർട്ടിയുടെ സംസ്ഥാന സെന്ററിനെ അടിയന്തരമായി അറിയിക്കാനാണ് ഏരിയ കമ്മിറ്റികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
Story Summary
The crucial CPIM Central Committee meeting will begin today in Delhi to review the party’s unexpected defeat in the Kerala Assembly elections. With intense criticism mounting against Pinarayi Vijayan and M V Govindan, the state unit has submitted a report citing minority vote consolidation as the primary reason for the loss.

