ന്യൂഡൽഹി: സാങ്കേതിക തകരാറുകളെയും പ്രതികൂല സാഹചര്യങ്ങളെയും തുടർന്ന് എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ അപകടങ്ങളിൽ പെട്ടു. ഒരു വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയപ്പോൾ, മറ്റൊരു വിമാനം ബംഗളൂരുവിൽ ലാൻഡിങ്ങിനിടെ റൺവേയിൽ ഇടിച്ചു. ഇരു വിമാനങ്ങളിലെയും യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.(Air India emergency landing, Two Air India Flights Face Incidents With Emergency Landing)
ബംഗളൂരുവിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന AI2802 എയർ ഇന്ത്യ വിമാനമാണ് ഡൽഹിയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ എഞ്ചിനുകളിലൊന്നിൽ തീപിടിച്ചതായി കോക്ക്പിറ്റിലെ പൈലറ്റുമാർക്ക് സിഗ്നൽ ലഭിക്കുകയായിരുന്നു. പരിശോധനയിൽ ഇത് വ്യാജ സന്ദേശമല്ലെന്ന് പൈലറ്റുമാർ സ്ഥിരീകരിച്ചു. തുടർന്ന് നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ച് പൈലറ്റുമാർ വിമാനം സുരക്ഷിതമായി ഡൽഹി വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ എല്ലാവരും സുരക്ഷിതരായി വിമാനത്തിൽ നിന്നും പുറത്തിറങ്ങി. സംഭവത്തെക്കുറിച്ച് വ്യോമയാന നിയന്ത്രണ അധികൃതരുമായി ചേർന്ന് സമഗ്രമായ അന്വേഷണം നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
ബംഗളൂരു വിമാനത്താവളത്തിലും എയർ ഇന്ത്യ വിമാനത്തിന് അപകടം സംഭവിച്ചു. എയർ ഇന്ത്യയുടെ AI2651 വിമാനം ബംഗളൂരുവിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിന് തൊട്ടുമുൻപ് ഒരു ബോയിങ് 747 വിമാനം അവിടെ നിന്നും പറന്നുയർന്നിരുന്നു. ലാൻഡിങ് സുരക്ഷിതമാകില്ലെന്ന് മനസ്സിലാക്കിയ പൈലറ്റ് വിമാനം വീണ്ടും ഉയർത്താൻ ശ്രമിച്ചു. ഈ ശ്രമത്തിനിടയിലാണ് എയർബസ് A321 വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഇടിച്ചത്.
Story Summary
Two Air India flights were involved in incidents today as one made an emergency landing in Delhi due to an engine fire indication and another suffered a tailstrike in Bengaluru during landing. All passengers and crew members in both flights are safe, and Air India has initiated an investigation.

