ന്യൂഡൽഹി: ഇന്റർനെറ്റിൽ വൻ തരംഗമായി മാറിയ പരിഹാസ രാഷ്ട്രീയ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (CJP) ഔദ്യോഗിക എക്സ് അക്കൗണ്ട് മരവിപ്പിച്ചു. തങ്ങൾ തെറ്റായതൊന്നും ചെയ്തിട്ടില്ലെന്നും തങ്ങളെ ഇത്രയധികം ഭയക്കുന്നത് എന്തിനാണെന്നും സി.ജെ.പി സ്ഥാപകനും ഡിജിറ്റൽ ആക്ടിവിസ്റ്റുമായ അഭിജിത്ത് ദീപ്കെ ചോദിച്ചു.(Cockroach Janata Party X Account Suspended As Parody Group Hits Ten Million Followers)
ഇതിന് പിന്നാലെ തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൂടി ഹാക്ക് ചെയ്യാൻ നിരന്തര ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എക്സ് അക്കൗണ്ട് പൂട്ടി കെട്ടിയതിന് തൊട്ടുപിന്നാലെ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ പുതിയ അക്കൗണ്ടുമായി ഇവർ സോഷ്യൽ മീഡിയയിൽ തിരിച്ചെത്തിയിട്ടുണ്ട്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജ്യത്തെ യുവാക്കളെ ‘പാറ്റകളോട്’ ഉപമിച്ചതിൽ പ്രതിഷേധിച്ചാണ് സമൂഹമാധ്യമങ്ങളിൽ സി.ജെ.പി അഥവാ കോക്രോച്ച് ജനതാ പാർട്ടി എന്ന പാരഡി പാർട്ടി രൂപംകൊണ്ടത്. വെറുമൊരു ഇൻന്റർനെറ്റ് ട്രോളായി തുടങ്ങിയ ഈ കൂട്ടായ്മയിൽ ദിവസങ്ങൾക്കകം ഒരു ലക്ഷത്തിലധികം പേരാണ് അംഗങ്ങളായത്. നിലവിൽ രാജ്യത്തെ തൊഴിലില്ലായ്മ, പരീക്ഷാ തട്ടിപ്പുകൾ, ചോദ്യപ്പേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും വലിയൊരു പ്രതിഷേധ താവളമായി ഈ ഓൺലൈൻ കൂട്ടായ്മ മാറിക്കഴിഞ്ഞു. സമൂഹമാധ്യമ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഭരണകക്ഷിയായ ബി.ജെ.പിയെ പോലും ഞെട്ടിക്കുന്ന കുതിപ്പാണ് സി.ജെ.പി നടത്തിയത്.
Story Summary
The official X account of the viral parody political group ‘Cockroach Janata Party’ (CJP) has been suspended, prompting founder Abhiheet Dipke to launch a new backup handle called ‘Cockroach Is Back’. Formed in protest against Chief Justice Surya Kant’s remarks comparing youth to cockroaches, the group has amassed over 10 million Instagram followers in four days, targeting issues like unemployment and judicial post-retirement benefits.

