പാലക്കാട്: എട്ട് വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റിക്കൊണ്ട് പാലക്കാട് എക്സൈസ് ഡിവിഷനിൽ ഉത്തരവിറങ്ങി. എന്നാൽ നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് മാനദണ്ഡങ്ങൾ പൂർണ്ണമായി അട്ടിമറിച്ചാണ് ഈ കൂട്ടസ്ഥലമാറ്റ നടപടിയെന്ന ഗുരുതരമായ ആരോപണവുമായി ഒരുവിഭാഗം ഉദ്യോഗസ്ഥർ രംഗത്തെത്തി.(Palakkad Excise Department Transfer Controversy Over Mass Transfer Of Fifty Nine Excise Officials )
സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ, കോൺഗ്രസ് അനുകൂല സർവീസ് സംഘടനകളുടെ താല്പര്യങ്ങൾക്കനുസരിച്ചാണ് ചട്ടങ്ങൾ ലംഘിച്ചുള്ള ഈ കൂട്ടസ്ഥലംമാറ്റം എന്നാണ് ആക്ഷേപം ഉയരുന്നത്. എക്സൈസ് വകുപ്പിലെ ട്രാൻസ്ഫർ നയങ്ങൾ അനുസരിച്ച് ചെക്ക്പോസ്റ്റുകൾ ഒഴികെയുള്ള ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ സേവന കാലയളവ് കുറഞ്ഞത് രണ്ട് വർഷമായി സർക്കാർ നിജപ്പെടുത്തിയിട്ടുള്ളതാണ്.
എന്നാൽ ഈ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്, വെറും മൂന്ന് മാസം മുമ്പ് മാത്രം സ്ഥലമാറ്റം ലഭിച്ച് ചുമതലയേറ്റ ജീവനക്കാരെ വരെ പുതിയ ഉത്തരവിൽ വീണ്ടും മാറ്റിയിട്ടുണ്ട്. ഈ നടപടിക്കെതിരെ ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്.
Story Summary
A major controversy has erupted in Palakkad following the sudden transfer of 59 Excise officials, including 8 women. Affected officials alleged that the norms fixing a minimum two-year tenure were blatantly violated by transferring employees who took charge just three months ago, reportedly under pressure from Congress-backed unions following the UDF’s return to power.

