Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala
HomeNationalകായിക രംഗത്തെ ഉത്തേജക മരുന്ന് മാഫിയയ്ക്ക് കടുത്ത പൂട്ട്: നിയമം ഭേദഗതി...

കായിക രംഗത്തെ ഉത്തേജക മരുന്ന് മാഫിയയ്ക്ക് കടുത്ത പൂട്ട്: നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ | National Anti Doping Act Amendment

🎙️ Latest Podcast

ന്യൂഡൽഹി: കായിക താരങ്ങൾക്ക് ഉത്തേജക മരുന്നുകൾ എത്തിച്ചു നൽകുന്ന മാഫിയകളെയും വിതരണക്കാരെയും പൂർണ്ണമായി അടിച്ചമർത്താൻ കടുത്ത നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ. നിരോധിത ഉത്തേജക മരുന്നുകളുടെ കള്ളക്കടത്തും വിതരണവും ക്രിമിനൽ കുറ്റമാക്കിക്കൊണ്ട് ദേശീയ ഉത്തേജക വിരുദ്ധ നിയമം ഭേദഗതി ചെയ്യാൻ ഒരുങ്ങുന്നതായി കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യാഴാഴ്ച പ്രഖ്യാപിച്ചു. പുതിയ ഭേദഗതി പ്രകാരം കുറ്റക്കാർക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.(National Anti Doping Act Amendment Proposing Five Year Jail Term For Doping Suppliers)

പൊതുജനങ്ങളുടെയും കായിക മേഖലയിലെ വിദഗ്ദ്ധരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയുന്നതിനായി കായിക മന്ത്രാലയം ഈ നിയമ ഭേദഗതിയുടെ കരട് ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ദേശീയ ഉത്തേജക വിരുദ്ധ നിയമത്തിൽ കൊണ്ടുവരുന്ന പുതിയ വ്യവസ്ഥകൾ പ്രകാരം കായിക താരങ്ങളെ ഉത്തേജക മരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നവർക്കും അത് നൽകുന്നവർക്കും കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്.

ഏതെങ്കിലും കായിക താരം മത്സരങ്ങളിലോ അല്ലാതെയോ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നതിന് കാരണക്കാരനാവുകയോ, അവർക്ക് അത്തരം നിരോധിത മരുന്നുകൾ പ്രയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയും ക്രിമിനൽ നടപടികൾക്ക് വിധേയനാകും. കുറ്റക്കാർക്ക് 5 വർഷം വരെ നീളക്കാവുന്ന കഠിന തടവോ അല്ലെങ്കിൽ 2 ലക്ഷം രൂപ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുന്നതാണ്.

Story Summary

The Sports Ministry has proposed crucial amendments to the National Anti-Doping Act to criminalise the trafficking and distribution of prohibited substances. Announcing the move, Sports Minister Mansukh Mandaviya stated that suppliers or individuals administering doping substances to athletes could face up to five years of imprisonment, a fine of up to ₹2 lakh, or both.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.