റാഞ്ചി: ഝാർഖണ്ഡിലെ ഖുന്തി ജില്ലയിൽ മരിച്ചെന്ന് കരുതി ബന്ധുക്കൾ മറ്റൊരാളുടെ മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ കാണാതായ യുവാവ് ജീവനോടെ വീട്ടിൽ തിരിച്ചെത്തി. പത്രതോലി ഗ്രാമവാസിയായ വിശ്രാം മുണ്ട (45) എന്നയാളാണ് ബന്ധുക്കളെയും നാട്ടുകാരെയും ഒരേപോലെ അത്ഭുതപ്പെടുത്തിക്കൊണ്ട് മരണാനന്തര ചടങ്ങുകൾക്ക് ശേഷം മടങ്ങിയെത്തിയത് ( Jharkhand Missing Man Returns Alive). കഴിഞ്ഞ മെയ് 10-ന് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നിറങ്ങിയ വിശ്രാമിനെ പിന്നീട് കാണാതാവുകയായിരുന്നു.
കുടുംബം വ്യാപകമായി തിരച്ചിൽ നടത്തുന്നതിനിടെ ഖുന്തിയിലെ ഒരു ഓടയിൽ നിന്ന് പോലീസ് അജ്ഞാത മൃതദേഹം കണ്ടെടുത്തു. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ബന്ധുക്കൾ, മൃതദേഹത്തിന്റെ ഉയരവും ശാരീരിക ഘടനയും മുഖസാദൃശ്യവും കണ്ട് അത് വിശ്രാം മുണ്ടയുടേതാണെന്ന് തെറ്റായി തിരിച്ചറിയുകയായിരുന്നു. തുടർന്ന് നിയമപരമായ നടപടികൾ പൂർത്തിയാക്കി പോലീസ് മൃതദേഹം വിട്ടുകൊടുക്കുകയും ആദിവാസി ആചാരപ്രകാരം കുടുംബം അത് സംസ്കരിക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾക്ക് ശേഷം വിശ്രാം ഖുന്തിയിലുള്ള മകളുടെ വാടകവീട്ടിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയായിരുന്നു. താൻ ആരോടും പറയാതെ റാംഗഢിലേക്ക് പോയതാണെന്ന് ഇയാൾ വ്യക്തമാക്കിയതോടെയാണ് തങ്ങൾക്ക് പറ്റിയ വലിയ അമളി ബന്ധുക്കൾക്ക് മനസ്സിലായത്. തെറ്റായി സംസ്കരിച്ച അജ്ഞാത മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താൻ ഡിഎൻഎ പരിശോധനയ്ക്കായി മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.
Summary: In a bizarre incident in Jharkhand’s Khunti district, a 45-year-old man named Vishram Munda, who had been missing since May 10, returned home alive days after his family mistakenly buried an unidentified body believing it to be his. The family had wrongly identified a body recovered from a drain due to strong physical resemblances, proceeding with the final tribal rituals. Following Munda’s unexpected return from a nearby town, the local police have initiated the process of exhuming the buried body to conduct a DNA test for correct identification.

