ന്യൂയോർക്ക്: അന്താരാഷ്ട്ര വേദികളിൽ കശ്മീർ വിഷയം ഉന്നയിച്ച് ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച പാകിസ്താന് യുഎൻ രക്ഷാസമിതിയിൽ കടുത്ത മറുപടി നൽകി ഇന്ത്യ. സ്വന്തം ആഭ്യന്തര പരാജയങ്ങൾ മറച്ചുവെക്കാൻ അതിർത്തിക്കകത്തും പുറത്തും പതിറ്റാണ്ടുകളായി അക്രമം അഴിച്ചുവിടുന്ന പാകിസ്താന്റേത് വംശഹത്യയുടെ കറുത്ത ചരിത്രമാണെന്ന് ഇന്ത്യ തുറന്നടിച്ചു.(India Slams Pakistan Genocidal Record And Afghanistan Airstrikes At UNSC Debate)
ബുധനാഴ്ച യുഎൻ രക്ഷാസമിതിയിൽ നടന്ന ‘ആയുധ സംഘർഷങ്ങളിലെ സാധാരണക്കാരുടെ സംരക്ഷണം’ എന്ന വിഷയത്തിലുള്ള വാർഷിക തുറന്ന ചർച്ചയിലാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ ഹരീഷ് പർവതനേനി പാകിസ്താനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. ചർച്ചയ്ക്കിടെ പാക് പ്രതിനിധി ജമ്മു കശ്മീർ പരാമർശം ഉന്നയിച്ചതിനെ തുടർന്നായിരുന്നു ഇന്ത്യയുടെ മറുപടി.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്ന പാകിസ്താന്റെ ഇരട്ടത്താപ്പ് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഹരീഷ് പർവതനേനി അക്കമിട്ട് നിരത്തി. ഈ വർഷം മാർച്ചിൽ വിശുദ്ധ റമദാൻ മാസത്തിൽ അഫ്ഗാനിസ്ഥാനിലെ കാബൂളിലുള്ള ‘ഒമിദ് അഡിക്ഷൻ ട്രീറ്റ്മെന്റ് ഹോസ്പിറ്റലിന്’ നേരെ പാകിസ്താൻ നടത്തിയ ക്രൂരമായ വ്യോമാക്രമണം ലോകം മറന്നിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.യുണൈറ്റഡ് നേഷൻസ് അസിസ്റ്റൻസ് മിഷൻ ഇൻ അഫ്ഗാനിസ്ഥാൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, തരാവിഹ് നമസ്കാരത്തിന് ശേഷം രോഗികൾ പള്ളിയിൽ നിന്നും പുറത്തിറങ്ങുന്ന സമയത്തായിരുന്നു പാകിസ്താന്റെ ഈ ആക്രമണം.
സൈനിക ലക്ഷ്യങ്ങളൊന്നുമില്ലാതിരുന്ന ഈ ആശുപത്രി ആക്രമണത്തിൽ 269 സാധാരണക്കാർ കൊല്ലപ്പെടുകയും 122 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2026-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം പാക് സൈന്യം നടത്തിയ അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ 750 സാധാരണക്കാർക്ക് ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടുണ്ടെന്നും യുഎൻ രേഖകൾ വ്യക്തമാക്കുന്നു. ഇതിനെത്തുടർന്ന് 94,000-ത്തിലധികം ആളുകളാണ് ഭവനരഹിതരായത്.
സ്വന്തം ജനതയ്ക്ക് നേരെ ബോംബെറിയുകയും വ്യവസ്ഥാപിതമായി വംശഹത്യ നടത്തുകയും ചെയ്യുന്ന ഒരു രാജ്യത്ത് നിന്ന് ഇത്തരം ക്രൂരതകൾ പ്രതീക്ഷിക്കാവുന്നതാണെന്ന് ഇന്ത്യൻ പ്രതിനിധി പരിഹസിച്ചു. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് ‘ഓപ്പറേഷൻ സെർച്ച്‌ലൈറ്റ്’ എന്ന പേരിൽ പാക് സൈന്യം അഴിച്ചുവിട്ട വംശഹത്യയും 4,00,000 വനിതകളെ വ്യവസ്ഥാപിതമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ചരിത്രവും ഇന്ത്യ യുഎന്നിൽ വീണ്ടും ഓർമ്മിപ്പിച്ചു.
Story Summary
At the UN Security Council’s annual open debate on the ‘Protection of Civilians in Armed Conflict’, India’s Permanent Representative Ambassador Harish Parvathaneni strongly condemned Pakistan for raising the issue of Jammu and Kashmir. Calling out Pakistan’s “long-tainted record of genocidal acts,” India highlighted recent UNAMA data showing 750 civilian casualties in Afghanistan caused by Pakistani cross-border airstrikes in early 2026, alongside referencing the historical atrocities of Operation Searchlight in 1971.

