തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ സി.പി.എം ഉന്നയിച്ച വിമർശനം ശരിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അംഗീകരിച്ചതായി മുഹമ്മദ് റിയാസ്. ഈ വിഷയത്തിൽ കോലമല്ല, ശരീരം തന്നെ കത്തിച്ചാലും പിന്നോട്ടില്ലെന്നും റിയാസ് വ്യക്തമാക്കി.(Mohammed Riyas Reacts To CM VD Satheesan Clarification On Vande Mataram Controversy)
സത്യപ്രതിജ്ഞാ ചടങ്ങിൽ ഗാനം പൂർണ്ണമായി ആലപിച്ചത് മതനിരപേക്ഷതയ്ക്ക് വിരുദ്ധമാണെന്ന് സി.പി.എം ചൂണ്ടിക്കാണിച്ചിരുന്നു. സി.പി.എം ഉയർത്തിയ ക്രിയാത്മക പ്രതിപക്ഷ ധർമ്മം ഇവിടെ വിജയം കണ്ടിരിക്കുകയാണെന്നും റിയാസ് പറഞ്ഞു. വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്ന കാര്യം മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്ന മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Story Summary
Former Minister PA Mohammed Riyas stated that CM VD Satheesan has validated CPM’s criticism regarding the full recital of Vande Mataram during the UDF government’s swearing-in ceremony. While Satheesan clarified that the change was directed by Raj Bhavan without his prior knowledge, Riyas asserted that CPM will strongly uphold its secular stance regardless of political backlashes.

