തായ്‌പേയ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിക്കാൻ അവസരം ലഭിച്ചാൽ, തായ്‌വാൻ കടലിടുക്കിലെ സമാധാനം തകർക്കുന്നത് ചൈനയാണെന്ന കാര്യം താൻ വ്യക്തമാക്കുമെന്ന് തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-തേ. തായ്‌വാൻ സ്വതന്ത്ര പരമാധികാരമുള്ള രാജ്യമാണെന്നും അതിനെ കൂട്ടിച്ചേർക്കാൻ ഒരു രാജ്യത്തിനും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു (Lai Ching Te on Taiwan Strait). പ്രസിഡന്റായി താൻ ഭരണമേറ്റതിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തായ്‌പേയ്യിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലായുടെ പ്രസ്താവനക്കെതിരെ കടുത്ത ഭാഷയിലാണ് ചൈന പ്രതികരിച്ചത്.
കഴിഞ്ഞ ആഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, തായ്‌വാനിലേക്കുള്ള ആയുധ വിൽപ്പന ഒരു മികച്ച ‘ചർച്ചാ ഉപാധി’ മാത്രമാണെന്നും തായ്‌വാൻ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത് താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ തായ്‌വാന്റെ ഭാവി നിർണ്ണയിക്കേണ്ടത് അവിടുത്തെ ജനങ്ങളാണെന്നും ചൈനീസ് കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാൻ യുഎസിൽ നിന്നുള്ള ആയുധ സഹായം അത്യാവശ്യമാണെന്നും ലായ് ചിങ്-തേ ഓർമ്മിപ്പിച്ചു. തായ്‌വാൻ പ്രസിഡന്റിന്റെ പ്രസ്താവനകൾ വെറും നുണയും ശത്രുതയും നിറഞ്ഞതാണെന്നും, മാതൃരാജ്യവുമായുള്ള തായ്‌വാന്റെ പുനരേകീകരണം തടയാൻ ആർക്കും കഴിയില്ലെന്നും ചൈനീസ് തായ്‌വാൻ അഫയേഴ്‌സ് ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
Summary: Taiwan President Lai Ching-te stated on Wednesday during his second anniversary in office that if given the opportunity to speak with US President Donald Trump, he would emphasize that China is the one undermining peace in the Taiwan Strait. Lai asserted that Taiwan is a sovereign, independent country and no nation has the right to annex it, drawing a sharp rebuke from Beijing, which labeled his speech hostile.

