ഇടുക്കി: കേരളത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനങ്ങളുമായി സി.പി.ഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് യോഗം. പിണറായി വിജയൻ ഒരു ഏകാധിപതിയെപ്പോലെയാണ് പ്രവർത്തിച്ചതെന്ന് സി.പി.ഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ രൂക്ഷമായ വിമർശനം ഉയർന്നു.(CPI Idukki executive, Criticism Against Pinarayi Vijayan Over Kerala Assembly Election Defeat)
മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ നടത്തിയ പല പ്രതികരണങ്ങളും പൊതുജനങ്ങൾക്കിടയിൽ കടുത്ത അവമതിപ്പ് ഉണ്ടാക്കാൻ കാരണമായി. ഇടതുപക്ഷ നേതാക്കളുടെ ധാർഷ്ട്യം നിറഞ്ഞ ശരീരഭാഷയും പെരുമാറ്റവും സാധാരണക്കാരായ ജനങ്ങളെ പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും അകറ്റിയതായും സി.പി.ഐ വിലയിരുത്തി.
ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയാത്തത് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായി. പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് എൽ.ഡി.എഫ് ആവർത്തിച്ച് വ്യക്തമാക്കിയെങ്കിലും ജനങ്ങൾ അത് മുഖവിലയ്ക്കെടുത്തില്ല. ഈ സാഹചര്യം യു.ഡി.എഫ് കൃത്യമായി ആയുധമാക്കിയെന്നും യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും സി.പി.ഐയിൽ വിമർശനമുയർന്നു. ഗോവിന്ദന്റെ പ്രസംഗങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് പകരം വെറും ‘പാർട്ടി ക്ലാസുകളായി’ മാറിപ്പോയെന്നാണ് ആക്ഷേപം.
Story Summary
The LDF’s severe defeat in the Kerala Assembly elections has triggered intense internal criticism against Pinarayi Vijayan and MV Govindan. In the CPI Idukki District Executive, Pinarayi was slammed for his “autocratic style,” and leaders noted that the arrogant body language of LDF elites alienated voters. Concurrently, the CPM Thiruvananthapuram District Secretariat criticized Pinarayi’s arrogance, citing incidents like stopping a female party worker from taking a selfie and questioning the special age-limit exemption granted only to him.

