Description
Digital Voice of Kerala
Tuesday, May 19, 2026

Digital Voice of Kerala
HomeWorld'അൽ-ഫാഷിറിലെ കശാപ്പുകാരൻ' വീണ്ടും യുദ്ധക്കളത്തിൽ; യുഎൻ ഉപരോധിച്ച സുഡാൻ കമാൻഡറെ ആർഎസ്എഫ്...

‘അൽ-ഫാഷിറിലെ കശാപ്പുകാരൻ’ വീണ്ടും യുദ്ധക്കളത്തിൽ; യുഎൻ ഉപരോധിച്ച സുഡാൻ കമാൻഡറെ ആർഎസ്എഫ് രഹസ്യമായി മോചിപ്പിച്ചെന്ന് സൂചന | Sudan Civil War Abu Lulu Released

🎙️ Latest Podcast

ഖാർത്തൂം: സുഡാനിലെ അൽ-ഫാഷിർ നഗരത്തിൽ വെച്ച് നിരായുധരായ സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം അറസ്റ്റിലായ പാരാമിലിട്ടറി കമാൻഡറെ ജയിലിൽ നിന്ന് രഹസ്യമായി മോചിപ്പിച്ചതായി റിപ്പോർട്ട് (Sudan Civil War Abu Lulu Released). യുഎൻ സെക്യൂരിറ്റി കൗൺസിൽ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഉപരോധം ഏർപ്പെടുത്തിയ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ് ബ്രിഗേഡിയർ ജനറൽ അൽ-ഫാത്തിഹ് അബ്ദുള്ള ഇദ്രീസ് (അബു ലുലു) ജയിൽ മോചിതനായി കൊർദോഫാൻ യുദ്ധമുഖത്ത് തിരിച്ചെത്തിയതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

കടുത്ത പോരാട്ടം നടക്കുന്ന കൊർദോഫാനിൽ തങ്ങളുടെ സൈന്യത്തിന്റെ ആത്മവീര്യം കൂട്ടാനാണ് ‘അൽ-ഫാഷിറിലെ കശാപ്പുകാരൻ’ എന്നറിയപ്പെടുന്ന അബു ലുലുവിനെ ആർഎസ്എഫ് ഡെപ്യൂട്ടി കമാൻഡർ അബ്ദുൽറഹീം ദാഗാലോയുടെ നേരിട്ടുള്ള ഉത്തരവോടെ മോചിപ്പിച്ചത്. എന്നാൽ ഈ വാർത്തകൾ പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ആർഎസ്എഫ് നേതൃത്വത്തിലുള്ള താസിസ് സർക്കാർ പ്രതികരിച്ചു. അൽ-ഫാഷിർ ആക്രമണത്തിനിടെ നിയമലംഘനം നടത്തിയ അബു ലുലു ഉൾപ്പെടെയുള്ളവർ ഇപ്പോഴും തടവിലാണെന്നും അവർക്കായി പ്രത്യേക കോടതിയിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണെന്നുമാണ് ഔദ്യോഗിക വിശദീകരണം.

2025 ഒക്ടോബർ അവസാനം ആർഎസ്എഫ് അൽ-ഫാഷിർ നഗരം പിടിച്ചടക്കിയതിന് പിന്നാലെയാണ് സാധാരണക്കാരായ 15-ഓളം നിരായുധരെ അബു ലുലു വെടിവെച്ചുകൊല്ലുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന ദൃക്‌സാക്ഷികൾ നൽകുന്ന വിവരമനുസരിച്ച്, സർവ്വകലാശാലയിൽ അഭയം തേടിയ ഗർഭിണിയായ സ്ത്രീയെയും പത്തോളം കുട്ടികളെയും അബു ലുലു ക്രൂരമായി വെടിവെച്ചുകൊന്നിരുന്നു. ആഗോളതലത്തിൽ വലിയ പ്രതിഷേധം ഉയർന്നതോടെ ആർഎസ്എഫ് തലവൻ ഹെമെദ്തി ഇയാളെ അറസ്റ്റ് ചെയ്ത് ഷാല ജയിലിലേക്ക് മാറ്റുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാൽ, നിലവിൽ യുദ്ധക്കളത്തിൽ തിരിച്ചെത്തിയ അബു ലുലുവിനോട് ദൃശ്യങ്ങൾ ഒന്നും തന്നെ ചിത്രീകരിക്കരുതെന്ന് നേതൃത്വം കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. മൂന്ന് വർഷമായി തുടരുന്ന സുഡാൻ ആഭ്യന്തര യുദ്ധം ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Summary: Soudanese paramilitary commander Brigadier General al-Fateh Abdullah Idris, notoriously known as “Abu Lulu” or “the butcher of al-Fashir,” has reportedly been secretly released from prison and returned to active combat. Despite the RSF-led coalition government strongly denying the reports as “completely false,” multiple military and intelligence sources confirmed his presence on the battlefield in Kordofan to boost troop morale.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.