കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തീപിടിത്തം ആസൂത്രിതമാണെന്ന് പോലീസ് കണ്ടെത്തി. മരിച്ച സോനയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.(Perambra car fire case, Perambra Pregnant Woman Car Fire Death Case Takes Shocking Turn )
അപകടത്തിന് മുൻപ് സ്ത്രീ പെട്രോൾ പമ്പിൽ നിന്ന് കുപ്പിയിൽ പെട്രോൾ വാങ്ങിയതിന്റെ നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതാരാണെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. വാഹനത്തിന്റെ യാന്ത്രിക തകരാറല്ല അപകടത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു.
തീ പടർന്നത് എൻജിൻ ഭാഗത്ത് നിന്നല്ലെന്നും പിറകുവശത്ത് നിന്നുമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ കുടുംബവും ആരോപിച്ചിരുന്നു. സ്വന്തം വീട്ടിലേക്ക് മടങ്ങുന്ന വഴിക്കായിരുന്നു ദാരുണമായ സംഭവം. അപകടത്തിൽ 60 ശതമാനത്തിലധികം പൊള്ളലേറ്റ ഭർത്താവ് രജിൻ ലാൽ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Story Summary
The investigation into the tragic car fire in Perambra that killed a pregnant woman named Sona has revealed it was a planned act. Police discovered that a woman bought petrol shortly before the incident, and automotive experts confirmed the fire did not originate from an engine fault.

