തിരുവനന്തപുരം: കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നടന്ന നവകേരള സദസ്സ് പരിപാടിക്കിടെ ആലപ്പുഴയിൽ പ്രതിഷേധക്കാർക്ക് നേരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമർദ്ദനം അഴിച്ചുവിട്ട സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഈ നിർണ്ണായക തീരുമാനം വ്യക്തമാക്കിയത്.(SIT To Probe Gunman Assault Case Announces VD Satheesan)
സർക്കാരിന്റെ ഈ തീരുമാനത്തെ സ്വാഭാവിക നീതിയായിട്ടാണ് കാണുന്നതെന്ന് അന്ന് മർദ്ദനമേൽക്കുകയും ഇപ്പോൾ ആലപ്പുഴയിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് എം.എൽ.എയാകുകയും ചെയ്ത എ.ഡി. തോമസ് പ്രതികരിച്ചു. അത് ‘രക്ഷാപ്രവർത്തന’മാണെന്ന പ്രസ്താവന അക്രമികൾക്ക് കൂടുതൽ പ്രോത്സാഹനമായി എന്നും എ.ഡി. തോമസ് പറഞ്ഞു.
Story Summary
The new UDF government in Kerala has formed a Special Investigation Team (SIT) to probe the assault on protesters by former Chief Minister Pinarayi Vijayan’s gunmen during the Nava Kerala Sadas in Alappuzha. Chief Minister V.D. Satheesan announced the decision after the first cabinet meeting, citing court directions for a reinvestigation. Alappuzha MLA A.D. Thomas, who was one of the victims of the assault, welcomed the move as natural justice and not political vendetta.

