ന്യൂഡൽഹി: ബി സി സി ഐ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന ‘പബ്ലിക് അതോറിറ്റി’ അല്ലെന്ന് സെൻട്രൽ ഇൻഫർമേഷൻ കമ്മീഷൻ. അതുകൊണ്ടുതന്നെ ആർ.ടി.ഐ നിയമപ്രകാരം ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബി.സി.സി.ഐ ബാധ്യസ്ഥരല്ലെന്നും കമ്മീഷൻ വ്യക്തമാക്കി.(BCCI RTI Act ruling, CIC Rules BCCI Not A Public Authority Under RTI Act)
ക്രിക്കറ്റ് ഭരണത്തിലും അന്താരാഷ്ട്ര ടൂർണമെന്റുകളിലെ ഇന്ത്യയുടെ പങ്കാളിത്തത്തിലും ബി.സി.സി.ഐ സുപ്രധാനമായ പൊതുചുമതലകൾ നിർവ്വഹിക്കുന്നുണ്ടെങ്കിലും, അതിനെ ഒരു സർക്കാർ സ്ഥാപനമായി കാണാനാകില്ലെന്ന് ഇൻഫർമേഷൻ കമ്മിഷണർ ചൂണ്ടിക്കാട്ടി. വിവരാവകാശ നിയമത്തിലെ സെക്ഷൻ 2(h) പ്രകാരം ബി.സി.സി.ഐ സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതോ, സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ളതോ, സർക്കാർ വലിയ തോതിൽ സാമ്പത്തിക സഹായം നൽകുന്നതോ ആയ സ്ഥാപനമല്ല. അതിനാലാണ് ഈ നിയമം ക്രിക്കറ്റ് ബോർഡിന് ബാധകമല്ലാതാകുന്നത്. ഏതധികാരത്തിന്റെ പരിധിയിലാണ് ബി.സി.സി.ഐ ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്നതെന്നും രാജ്യത്തെ പ്രതിനിധീകരിക്കുന്നതെന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് സി.ഐ.സിയുടെ ഉത്തരവ്.
ബി.സി.സി.ഐ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന 2018-ലെ സി.ഐ.സി ഉത്തരവാണ് ഇതോടെ റദ്ദാക്കപ്പെടുന്നത്. അന്ന് ഇൻഫർമേഷൻ കമ്മിഷണറായിരുന്ന പ്രൊഫ. എം. ശ്രീധർ ആചാര്യുലു ബി.സി.സി.ഐയിൽ വിവരാവകാശ ഓഫീസർമാരെ നിയമിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരെ ബി.സി.സി.ഐ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും, 2025 സെപ്റ്റംബറിൽ കോടതി ഈ വിഷയം സുപ്രീം കോടതി നിരീക്ഷണങ്ങളുടെ വെളിച്ചത്തിൽ പുനഃപരിശോധിക്കാൻ സി.ഐ.സിക്ക് കൈമാറുകയും ചെയ്തു. കേവലം പൊതുപ്രാധാന്യമുള്ള കാര്യങ്ങൾ ചെയ്യുന്നു എന്നതുകൊണ്ട് മാത്രം ഒരു സ്ഥാപനത്തെ വിവരാവകാശ പരിധിയിൽ കൊണ്ടുവരാനാകില്ലെന്നും സി.ഐ.സി ഉത്തരവിൽ അടിവരയിടുന്നു.
Story Summary
The Central Information Commission (CIC) ruled that the Board of Control for Cricket in India (BCCI) is not a “public authority” under the RTI Act, as it is neither government-owned, controlled, nor substantially financed. Reversing a 2018 order, Information Commissioner P R Ramesh noted that the autonomous body operates through private revenues and is registered under the Tamil Nadu Societies Registration Act. The ruling emphasizes that performing a public function alone does not make an organization legally bound by the transparency law.

