ദുബായ്: ദുബായിലെ ബിസിനസ് ബേയിൽ സ്ഫോടനം ഉണ്ടായെന്ന രീതിയിൽ അന്താരാഷ്ട്ര വാർത്താ ഏജൻസി വ്യാജവാർത്ത പ്രസിദ്ധീകരിച്ച സംഭവത്തിൽ യുഎഇ അധികൃതർ അന്വേഷണം വിപുലീകരിച്ചു. തെറ്റായ വിവരങ്ങൾ അടങ്ങിയ വാർത്ത പ്രസിദ്ധീകരിക്കാനിടയായ സാഹചര്യം സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂട്ടർമാർ അന്വേഷണം തുടരുകയാണെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് അൽ ഷംസി അറിയിച്ചു.(UAE Widens Investigation Against News Agency For False Dubai Explosion Reports)
ബിസിനസ് ബേയിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ദുബായ് മീഡിയ ഓഫീസ് വ്യാഴാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇയുടെ നിയമനടപടി. വാർത്ത റിപ്പോർട്ട് ചെയ്ത ലേഖകന്റെ മൊഴി പ്രോസിക്യൂട്ടർമാർ രേഖപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, വാർത്ത തയ്യാറാക്കാനും അതിന് അംഗീകാരം നൽകാനും അത് ഏജൻസിയിലൂടെ പ്രസിദ്ധീകരിക്കാനും ഉത്തരവാദികളായ മറ്റ് ജീവനക്കാരെയും അധികൃതർ വിളിച്ചുവരുത്തി. വാർത്ത നൽകുന്നതിന് മുൻപ് വിവരങ്ങൾ കൃത്യമായി പരിശോധിക്കുന്നതിലെ നിയമപരവും തൊഴിൽപരവുമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ഇവരുടെ പങ്കിനെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നത്.
Story Summary
The UAE authorities, led by Attorney General Dr. Hamad Al Shamsi, have widened the probe into News Agency for publishing a false report about explosions in Dubai’s Business Bay. While it withdrew the story and issued an apology, the UAE prosecution has summoned the news agency’s staff responsible for drafting and approving the report.


