ലഖിംപൂർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലുണ്ടായ റോഡപകടത്തിൽ വാൻ യാത്രക്കാരായ പത്തുപേർ കൊല്ലപ്പെട്ടു (Lakhimpur Kheri Road Accident). തിങ്കളാഴ്ച സിസൈയ-ലഖിംപൂർ ദേശീയപാതയിൽ ഉഞ്ച്ഗാവ്, ഭരേഹത ഗ്രാമങ്ങൾക്കിടയിലാണ് സംഭവം. ലഖിംപൂരിൽ നിന്ന് സിസൈയയിലേക്ക് ഒമ്പത് യാത്രക്കാരുമായി പോവുകയായിരുന്ന വാൻ എതിരെ വന്ന ട്രക്കുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടസ്ഥലത്തുതന്നെ ഒമ്പതുപേർ മരണപ്പെട്ടതായും ഗുരുതരമായി പരിക്കേറ്റ ഒരാൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്നും ജില്ലാ മജിസ്‌ട്രേറ്റ് അഞ്ജനി കുമാർ സിംഗ് അറിയിച്ചു. വാനിലുണ്ടായിരുന്ന ഒമ്പത് യാത്രക്കാരും ഡ്രൈവറുമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബഹ്‌റൈച്ച് സ്വദേശികളായ ജയ്ദീപ് സിംഗ് (25), പവൻ (23), സോഹൻ (21), രാം ഗോയൽ (42), സഹജ്രാം (35), പപ്പു (18) എന്നിവരും ലഖിംപൂർ ഖേരി സ്വദേശിയായ അദ്നാൻ ഖാൻ (15) എന്ന കൗമാരക്കാരനുമാണ് മരിച്ചതെന്ന് ദൗരാഹ്‌റ സർക്കിൾ ഓഫീസർ ഷംഷേർ ബഹാദൂർ സിംഗ് വ്യക്തമാക്കി. ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്. അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ഇരകളുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും അടിയന്തരമായി നൽകാൻ അദ്ദേഹം പ്രാദേശിക ഭരണകൂടത്തിന് നിർദ്ദേശം നൽകി. ഡെപ്യൂട്ടി മുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പഥകും അപകടത്തിൽ അനുശോചനം അറിയിച്ചു.
Summary: Ten people, including a 15-year-old boy, were killed in a horrific head-on collision between a van and a truck on the Sisaiya-Lakhimpur national highway in Uttar Pradesh on Monday. The van was traveling from Lakhimpur when the crash occurred between Unchgaon and Bharehta villages, killing nine passengers and the driver. Seven of the deceased have been identified as residents of Bahraich and Lakhimpur Kheri districts. Uttar Pradesh Chief Minister Yogi Adityanath condoled the tragic loss of lives and directed local authorities to provide immediate assistance to the victims’ families.

