തിരുവനന്തപുരം: പുറത്താക്കിയാലും താൻ എക്കാലത്തും ഒരു കോൺഗ്രസുകാരനായി തന്നെ തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷക്കാലം പ്രതിപക്ഷത്തിരുന്ന് നടത്തിയ കഠിനമായ രാഷ്ട്രീയ പോരാട്ടങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വമ്പൻ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.( Rahul Mamkootathil on Kerala Cabinet Oath Ceremony Explains Political Stand)
നടപടികളിൽ യാതൊരുവിധ ഖേദവുമില്ലെന്ന് രാഹുൽ വ്യക്തമാക്കി. ജനപ്രതിനിധിയാവണോ അതോ പാർട്ടി ഭാരവാഹിയാവണോ എന്ന് ചോദിച്ചാൽ എന്നും ഒരു പാർട്ടി ഭാരവാഹിയാകാനാണ് താല്പര്യം. യാതൊരുവിധ നിരാശകളുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെ ജനങ്ങളോട് പറഞ്ഞുകൊണ്ടിരുന്ന അതേ രാഷ്ട്രീയം തന്നെ ശക്തമായി മുന്നോട്ട് കൊണ്ടുപോകും. ഞാൻ പറയുന്ന രാഷ്ട്രീയമാണ് എന്റെ വ്യക്തത. അത് പദവികൾക്ക് വേണ്ടിയുള്ളതല്ല എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
Story Summary
Attending the UDF government’s oath ceremony, former Palakkad MLA Rahul Mamkootathil stated that he will always remain a Congress man at heart despite his expulsion from the party. Emphasizing that his politics isn’t meant for securing positions, he added that he harbors no regrets and will continue his political activism.

