തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. ജനങ്ങൾ നൽകിയ ഈ വൻ വിജയം മുന്നോട്ട് വെയ്ക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം ഏറ്റവും മികച്ച രീതിയിൽ പൂർത്തിയാക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(KM Shaji To Take Oath As Minister In Kerala Cabinet Explains Political Transition And Vengara Election)
പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുക, നിരന്തരം വിമർശിക്കുകയും ചെയ്യുക. മറുപടി പറഞ്ഞ് സമയം കളയാനില്ല. എല്ലാ കാര്യങ്ങളോടും തികഞ്ഞ കരുതലോടെയും കൃത്യതയോടെയുമുള്ള പ്രവർത്തനമായിരിക്കും വരും ദിവസങ്ങളിൽ കാഴ്ചവെയ്ക്കുകയെന്നും കെ.എം. ഷാജി വ്യക്തമാക്കി.
വയനാട് കണിയാമ്പറ്റ സ്‌കൂളിൽ തുടങ്ങി എം.എസ്.എഫിലൂടെയും യൂത്ത് ലീഗിലൂടെയും വളർന്ന കെ.എം. ഷാജിയുടെ പൊതുപ്രവർത്തന ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ അടുത്ത ഘട്ടമാണ് ഈ മന്ത്രി പദവി. മുൻപ് കണ്ണൂർ അഴീക്കോട് മണ്ഡലത്തിൽ നിന്ന് തുടർച്ചയായി നിയമസഭയിലെത്തി ലീഗിന്റെ തീപ്പൊരി ശബ്ദമായി മാറിയ ഷാജി, ഇത്തവണ മലപ്പുറം വേങ്ങര മണ്ഡലത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പിൻഗാമിയായി എത്തിയപ്പോൾ തന്നെ അദ്ദേഹം മന്ത്രിസഭയിലുണ്ടാകുമെന്ന് അണികൾ ഉറപ്പിച്ചിരുന്നു.
Story Summary
Muslim League leader KM Shaji, ahead of taking oath as a minister in the new UDF cabinet, stated that the massive electoral victory brings a huge responsibility. Highlighting his transition from Azhikode to Vengara, his inclusion in the cabinet is seen as a major leadership transition within the party under Panakkad Sadiqali Shihab Thangal’s backing.

