Description
Digital Voice of Kerala
Monday, May 18, 2026

Digital Voice of Kerala
HomeKerala'ദേവസ്വം ബോർഡിനെ അഴിമതിമുക്തമാക്കും': സത്യപ്രതിജ്ഞയ്ക്ക് മുൻപ് ക്ഷേത്രദർശനം നടത്തി K മുരളീധരൻ...

‘ദേവസ്വം ബോർഡിനെ അഴിമതിമുക്തമാക്കും’: സത്യപ്രതിജ്ഞയ്ക്ക് മുൻപ് ക്ഷേത്രദർശനം നടത്തി K മുരളീധരൻ | Kerala UDF Cabinet

🎙️ Latest Podcast

തിരുവനന്തപുരം: എല്ലാ വിഭാഗം ജനങ്ങളെയും ഉദ്യോഗസ്ഥരെയും വിശ്വാസത്തിലെടുത്ത് പുതിയ സർക്കാർ മുന്നോട്ടുപോകുമെന്ന് നിയുക്ത മന്ത്രി കെ. മുരളീധരൻ. ദേവസ്വം ബോർഡിന്റെ പ്രവർത്തനം അഴിമതിമുക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുന്നോടിയായി തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Kerala UDF Cabinet, K Muraleedharan Expresses Readiness For Health And Devaswom Ministry Portfolios After Initial Friction)

നേരത്തെ വൈദ്യുതി വകുപ്പ് നൽകിയതിൽ കെ. മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ചർച്ചകളും അനുനയ നീക്കങ്ങളും നടത്തിയാണ് മുരളീധരന് സുപ്രധാനമായ ആരോഗ്യ, ദേവസ്വം വകുപ്പുകൾ നൽകാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതൃത്വവും തീരുമാനിച്ചത്.

മറ്റൊരു നിയുക്ത മന്ത്രിയായ സണ്ണി ജോസഫ് പാളയത്തെ പള്ളിയിലെത്തി പ്രാർത്ഥനയിൽ പങ്കെടുത്തു. ഒരുമിച്ച് ഒരൊറ്റ ടീമായി മുന്നോട്ടുപോകുമെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന മികച്ച ഭരണം കാഴ്ചവെയ്ക്കാൻ യുഡിഎഫ് സർക്കാരിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ അതൃപ്തികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും കോൺഗ്രസിനുള്ളിൽ ഇത്രയധികം ഒത്തൊരുമയുണ്ടായ മറ്റൊരു കാലം ഉണ്ടായിട്ടില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Story Summary

Ahead of the oath ceremony, designated Minister K Muraleedharan visited Pazhavangadi Temple and pledged to make the Devaswom Board corruption-free after being allocated the Health and Devaswom portfolios following brief discontent. Meanwhile, fellow ministers Anoop Jacob and Sunny Joseph expressed confidence in the UDF cabinet’s unity and performance.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.