Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala
HomeKerala'നഷ്ടപ്പെട്ടതിനെ കുറിച്ച് ഇപ്പോൾ ചർച്ച വേണ്ട, മികച്ച മന്ത്രിസഭ ആയിരിക്കും വരുന്നത്,...

‘നഷ്ടപ്പെട്ടതിനെ കുറിച്ച് ഇപ്പോൾ ചർച്ച വേണ്ട, മികച്ച മന്ത്രിസഭ ആയിരിക്കും വരുന്നത്, വിഷം ചീറ്റുന്ന പ്രസ്താവനകൾ ഒഴിവാക്കണം’: KC വേണുഗോപാൽ | UDF cabinet

🎙️ Latest Podcast

ആലപ്പുഴ: പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേൽക്കാനൊരുങ്ങുമ്പോൾ, ആലപ്പുഴയ്ക്ക് മുഖ്യമന്ത്രി പദം നഷ്ടമായതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വിരാമമിട്ട് കെ.സി. വേണുഗോപാൽ. നഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ചർച്ച വേണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആലപ്പുഴയ്ക്ക് നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.(UDF cabinet, KC Venugopal says Alappuzha will get due share and slams Vellappally Natesan communal remarks)

ഇന്ന് വൈകുന്നേരത്തോടെ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല പുതിയ ക്യാബിനറ്റിൽ വേണമെന്നത് പാർട്ടിയുടെയും മുന്നണിയുടെയും വലിയ ആഗ്രഹമായിരുന്നു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും പാലിക്കുന്ന മികച്ച മന്ത്രിസഭയായിരിക്കും വരാൻ പോകുന്നത്. അതിനാൽ ആശങ്ക വേണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.

മുസ്ലീം ലീഗിനെ ലക്ഷ്യമിട്ട് ചില കോണുകളിൽ നിന്ന് ബോധപൂർവ്വം നടക്കുന്ന രാഷ്ട്രീയ ആക്രമണങ്ങൾക്കെതിരെ കെ.സി. വേണുഗോപാൽ രൂക്ഷമായി പ്രതികരിച്ചു. തൊട്ടതിനും പിടിച്ചതിനുമെല്ലാം ലീഗിനെ മാത്രം കുറ്റപ്പെടുത്തുന്നത് നാട്ടിൽ സാമുദായിക സ്‌പർധ വളർത്താൻ വേണ്ടിയാണെന്നും ഇതിനു പിന്നിൽ തികച്ചും നല്ല ഉദ്ദേശ്യമില്ല ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി നടേശൻ്റെ ‘യോഗനാദം’ എഡിറ്റോറിയലുമായി ബന്ധപ്പെട്ട ചോദ്യത്തിന് വർഗീയത പടർത്തുന്ന രീതിയിൽ വിഷം ചീറ്റുന്ന പ്രസ്താവനകൾ ഒഴിവാക്കണം എന്ന് അദ്ദേഹം മറുപടി നൽകി.

Story Summary

AICC General Secretary KC Venugopal stated that the upcoming UDF cabinet will ensure strong representation for Alappuzha, and the final list of ministers will be submitted to the Governor by this evening. Strongly condemning recent community-based remarks against the Muslim League, he warned SNDP leader Vellappally Natesan against spewing communal venom through editorials.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.