തിരുവനന്തപുരം: കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കാനിരിക്കെ, മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകുമെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇന്നറിയാം. ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയായതോടെ കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ തിരുവനന്തപുരത്ത് നിർണ്ണായക ചർച്ചകൾ നടക്കും. ഇതിന് ശേഷമായിരിക്കും അന്തിമ മന്ത്രിമാരുടെ പട്ടിക രാജ്ഭവനിൽ ഗവർണർക്ക് കൈമാറുക.(UDF cabinet formation and Congress ministers final list presentation to Kerala Governor today)
മന്ത്രിസഭയിലെ മുതിർന്ന നേതാവായ രമേശ് ചെന്നിത്തല പുതിയ ആഭ്യന്തരമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ നിർണ്ണായകമായ ധനവകുപ്പും തുറമുഖ വകുപ്പും വി.ഡി. സതീശൻ തന്നെ കൈകാര്യം ചെയ്തേക്കും. കോൺഗ്രസ് നേതാക്കളുടെ വകുപ്പ് വിഭജനത്തെക്കുറിച്ച് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ കെ. മുരളീധരൻ: ആരോഗ്യവകുപ്പ്, എ.പി. അനിൽകുമാർ: ടൂറിസം, എക്സൈസ് വകുപ്പുകൾ, സണ്ണി ജോസഫ്: റവന്യൂ വകുപ്പ്, പി.സി. വിഷ്ണുനാഥ്: ഉന്നത വിദ്യാഭ്യാസ വകുപ്പ്, ബിന്ദു കൃഷ്ണ: സാമൂഹ്യ നീതി വകുപ്പ് എന്നിങ്ങനെയാണ്.
മുതിർന്ന കോൺഗ്രസ് നേതാവ് വി.ടി. ബൽറാം മന്ത്രിസഭയിലേക്ക് വരാനുള്ള സാധ്യതകൾ ഏറെയാണ്. സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ മൂന്ന് മുതിർന്ന നേതാക്കളെയാണ് പരിഗണിക്കുന്നത്. കൂടാതെ, ഷാനിമോൾ ഉസ്മാനെ മന്ത്രിസ്ഥാനത്തിനൊപ്പം ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കും സജീവമായി പരിഗണിക്കുന്നുണ്ട്. ഘടകകക്ഷികളിൽ മുസ്ലിം ലീഗിന് 2011-ലെ യു.ഡി.എഫ് മന്ത്രിസഭയിലുണ്ടായിരുന്ന അതേ വകുപ്പുകൾ തന്നെ ലഭിക്കാനാണ് സാധ്യത. കേരള കോൺഗ്രസ് പ്രതിനിധിയായ മോൻസ് ജോസഫിന് ജലവിഭവ വകുപ്പും സി.പി. ജോണിന് സഹകരണ വകുപ്പും ലഭിച്ചേക്കും.
Story Summary
The final list of ministers for the upcoming UDF government in Kerala will be submitted to the Governor today following a crucial Congress meeting at 10 AM. While V D Satheesan is expected to handle Finance alongside the CM post, Ramesh Chennithala is set for the Home department, and names like Thiruvanchoor Radhakrishnan, VT Balram, and Shanimol Usman are under active consideration for key posts.

