തിരുവനന്തപുരം: കേരളത്തിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടയിൽ, ‘ലെഫ്റ്റനന്റ് ഗവർണർ’ പദവിക്കായി സോഷ്യൽ മീഡിയയിൽ പുതിയ നിർദ്ദേശങ്ങളുമായി സന്തോഷ് പണ്ഡിറ്റ്. കേരളത്തിൽ യോഗ്യനായ മുഖ്യമന്ത്രിയില്ലെന്നും അതിനാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയാൽ തന്നെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. തന്റെ വിദ്യാഭ്യാസ യോഗ്യതകളും മുൻപരിചയവും ഉൾക്കൊള്ളിച്ചുള്ള ഒരു ബയോഡാറ്റ സഹിതമാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.(Santhosh Pandit Kerala Administration, Proposes Unique Administrative Reforms for Kerala as Lieutenant Governor)
താൻ അധികാരത്തിൽ വന്നാൽ നടപ്പിലാക്കുമെന്ന് ചില കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മദ്യം നിരോധിക്കുകയും ലോട്ടറി തുടരുകയും ചെയ്യും. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം ഒന്നര ലക്ഷമായി നിജപ്പെടുത്തും. ജയിലുകളിൽ നോൺ-വെജിറ്റേറിയൻ ഭക്ഷണം നിരോധിക്കും. കുറ്റവാളികളുടെ ഭക്ഷണച്ചെലവ് അവരുടെ വീട്ടുകാർ വഹിക്കണം. മലപ്പുറം ജില്ല വിഭജിച്ച് തിരൂർ, മഞ്ചേരി എന്നിങ്ങനെ പുതിയ ജില്ലകൾ രൂപീകരിക്കും.
തെരുവ് നായ ശല്യം പരിഹരിക്കുക, രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിത സഞ്ചാരത്തിന് വനിതാ ആപ്പ്, സദാചാര പോലീസിംഗിനെതിരെ കർശന നടപടി എന്നിവ നടപ്പിലാക്കും. നൂതനമായ ബിസിനസ്സ് സൗഹൃദ അന്തരീക്ഷം ഒരുക്കും. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് മുൻഗണന നൽകും. കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ റൂട്ടുകൾ പുനഃക്രമീകരിക്കും. അനാവശ്യ സർക്കാർ ചെലവുകൾ കുറയ്ക്കുമെന്നും, ആഴ്ചയിലൊരിക്കൽ ജനങ്ങളുമായി ഓൺലൈനായി സംവദിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. താൻ ലെഫ്റ്റനന്റ് ഗവർണറാകില്ലെന്ന് അറിയാമെങ്കിലും ഒരു രസത്തിന് വേണ്ടി മാത്രം എഴുതിയതാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നുണ്ട്.
Story Summary
Santhosh Pandit has shared a viral “governance manifesto” proposing himself as the Lieutenant Governor if Kerala comes under President’s rule. His suggestions include bold reforms like banning alcohol, administrative reorganization of districts, and significant austerity measures in government spending.

